'അനധികൃത ബാറുകൾക്കെതിരായ കേസ് മാറ്റിവച്ചത് 47 തവണ', ജുഡിഷ്യറിയെയും സ്ഥാപിത താത്പര്യം ബാധിക്കുന്നുവെന്ന് സുധീരന്‍റെ വിമർശനം

Published : Jun 10, 2025, 09:27 PM IST
SUDHEERAN

Synopsis

ന്യായാധിപന്മാർ മാറിയിട്ടും കേസിൽ തീരുമാനമായില്ലെന്നും പുതിയ പെറ്റീഷൻ ഫയൽ ചെയ്യാൻ നിർദേശിച്ചതായും സുധീരൻ പറഞ്ഞു.

ആലപ്പുഴ: ജുഡിഷ്യറിയെയും ചില കാര്യങ്ങളിൽ സ്ഥാപിത താത്പര്യം ബാധിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. അനധികൃതമായി ബാറുകൾ അനുവദിച്ചതിൽ താൻ നൽകിയ കേസ് 47 തവണ മാറ്റിയത് ചൂണ്ടികാട്ടിയാണ് കെ പി സി സി മുൻ അധ്യക്ഷന്‍റെ വിമർശനം. ന്യായാധിപൻമാർ പലരും മാറിയിട്ടും കേസിൽ തീരുമാനമായില്ലെന്നും ഏറ്റവും ഒടുവിൽ പുതിയ പെറ്റീഷൻ ഫയൽ ചെയ്യാൻ നിർദേശിച്ചതായും വി എം സുധീരൻ പറഞ്ഞു.

ജനങ്ങൾക്ക് ന്യായധിപന്മാരിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ പോകാൻ ഉള്ള ഇടമാണ് ജൂഡിഷ്യറി. പക്ഷേ ഇവിടെയും വേഗത്തിൽ നടപടി ഉണ്ടാകുന്നില്ലെന്ന് സുധീരൻ വിമർശിച്ചു. നടപടികൾ വൈകിപ്പിക്കുകയാണ്. ജുഡീഷ്യറിയുടെ ഭാഗത്ത്‌ നിന്ന് അനുഗ്രഹീത തീരുമാനം ഉണ്ടാകുന്നില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു. തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധസമരം നാലാം വാർഷികാചരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു സുധീരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം കപ്പയും ചമ്മന്തിയും കട്ടന്‍ ചായയും; ഭക്ഷണം പങ്കിട്ട് കെ.സി. വേണു​ഗോപാൽ
മലപ്പുറത്ത് കവുങ്ങിന് കുഴിയെടുത്തപ്പോള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി കൽക്കുടം, അകത്ത് മണ്ണ് മാത്രം, കണ്ടെത്തിയത് അപൂര്‍വ നന്നങ്ങാടി