'അനധികൃത ബാറുകൾക്കെതിരായ കേസ് മാറ്റിവച്ചത് 47 തവണ', ജുഡിഷ്യറിയെയും സ്ഥാപിത താത്പര്യം ബാധിക്കുന്നുവെന്ന് സുധീരന്‍റെ വിമർശനം

Published : Jun 10, 2025, 09:27 PM IST
SUDHEERAN

Synopsis

ന്യായാധിപന്മാർ മാറിയിട്ടും കേസിൽ തീരുമാനമായില്ലെന്നും പുതിയ പെറ്റീഷൻ ഫയൽ ചെയ്യാൻ നിർദേശിച്ചതായും സുധീരൻ പറഞ്ഞു.

ആലപ്പുഴ: ജുഡിഷ്യറിയെയും ചില കാര്യങ്ങളിൽ സ്ഥാപിത താത്പര്യം ബാധിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. അനധികൃതമായി ബാറുകൾ അനുവദിച്ചതിൽ താൻ നൽകിയ കേസ് 47 തവണ മാറ്റിയത് ചൂണ്ടികാട്ടിയാണ് കെ പി സി സി മുൻ അധ്യക്ഷന്‍റെ വിമർശനം. ന്യായാധിപൻമാർ പലരും മാറിയിട്ടും കേസിൽ തീരുമാനമായില്ലെന്നും ഏറ്റവും ഒടുവിൽ പുതിയ പെറ്റീഷൻ ഫയൽ ചെയ്യാൻ നിർദേശിച്ചതായും വി എം സുധീരൻ പറഞ്ഞു.

ജനങ്ങൾക്ക് ന്യായധിപന്മാരിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ പോകാൻ ഉള്ള ഇടമാണ് ജൂഡിഷ്യറി. പക്ഷേ ഇവിടെയും വേഗത്തിൽ നടപടി ഉണ്ടാകുന്നില്ലെന്ന് സുധീരൻ വിമർശിച്ചു. നടപടികൾ വൈകിപ്പിക്കുകയാണ്. ജുഡീഷ്യറിയുടെ ഭാഗത്ത്‌ നിന്ന് അനുഗ്രഹീത തീരുമാനം ഉണ്ടാകുന്നില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു. തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധസമരം നാലാം വാർഷികാചരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു സുധീരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു