
ചിറ്റൂര്‍: പൂക്കളത്തിന് വേണ്ട പൂക്കൾ കൃഷി ചെയ്ത് വിപണിയിലേക്ക് എത്തിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. ചിറ്റൂർ ഗവൺമെൻറ് വിക്ടോറിയ ഗേൾസ് സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായി പൂ കൃഷി തുടങ്ങിയത്. ഓണത്തിന് ഒരു വട്ടിപൂവ്. പാഠ്യേതര പ്രവർത്തനങ്ങൾ എന്താവണം എന്ന് ആലോചിച്ചപ്പോൾ ഇവർക്ക് മറിച്ച് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.
പൂവിനുള്ള ക്ഷാമവും ഡിമാന്റും കണക്കിലെടുത്ത് ചെണ്ടുമല്ലി കൃഷി തുടങ്ങി. എൻഎസ്എസ് പ്രവർത്തിയുടെ ഭാഗമായ മല്ലികാരാമം. കൃത്യമായ പരിചരണത്തിൽ നൂറുമേനി വിളവ്. സ്കൂളിലെ പൂക്കള മത്സരത്തിന് കുറച്ച് എടുക്കും. വിപണി വിലയ്ക്ക് തന്നെ ആവശ്യക്കാർക്ക് വില്പനയും നടത്തും. പഠനത്തിന്റെ ഇടവേളകൾ കൃഷിയിടത്തിലേക്ക്. പൂക്കൾ വിറ്റ് കിട്ടുന്ന തുക കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കരുതലാണെന്ന് പ്രിൻസിപ്പല്‍ വിശദമാക്കുന്നു.
ഒരാഴ്ച ഇനി വിളവെടുപ്പിന്റെ തിരക്കിലാണ് സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. പൂ കൃഷിയിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ട് ചെറു ധാന്യ കൃഷി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam