ഇടമലക്കുടിക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടറും സംഘവും കാട്ടില്‍ കുടുങ്ങി

Published : Mar 12, 2019, 01:57 AM ISTUpdated : Mar 12, 2019, 11:00 AM IST
ഇടമലക്കുടിക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍  പോയ സബ് കളക്ടറും സംഘവും കാട്ടില്‍ കുടുങ്ങി

Synopsis

റോഡുകളില്‍ ചളി നിറഞ്ഞതോടെ വാഹനം തെന്നിമാറി. ജീവനക്കാരുടെ നേതൃത്വത്തില്‍ വാഹനം കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തായി കാട്ടാനയെത്തിയത് ആശങ്കയുണ്ടാക്കി. 

ഇടുക്കി: വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്തി മൂന്നാറിലേക്ക് മടങ്ങിയ സബ് കളക്ടറടറും സംഘവും കാട്ടില്‍ കുടുങ്ങി. കനത്ത മഴയില്‍ വാഹനം കയറാതെ വന്നതാണ് സംഘം കാട്ടില്‍ അകപ്പെടാന്‍ കാരണം. ശനിയാഴ്ച രാവിലെ 8.30 തോടെയാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജ്, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി എന്നിവരടങ്ങുന്ന സംഘം ഇടമലക്കുടിയിലെത്തിയത്. 

ആദിവാസികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസിലാക്കുന്നതിനും വോട്ടിംങ്ങ് യന്ത്രം പരിജയപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. ഇടലിപ്പാറകുടി, ഷെഡുകുടി, സൊസൈറ്റിക്കുടി, ഗൂഡല്ലാര്‍ കുടി, ആണ്ടവന്‍ കുടി എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സംഘം വൈകുന്നേരം 5 ന് മൂന്നാറിലേക്ക് പുറപ്പെട്ടെങ്കിലും കനത്തമഴ തിരിച്ചടിയായി. 

ഇടമലക്കുടി പഞ്ചായത്ത് വാഹനത്തിലാണ് സംഘം മൂന്നാറിലേക്ക് തിരിച്ചത്. റോഡുകളില്‍ ചളി നിറഞ്ഞതോടെ വാഹനം തെന്നിമാറി. ജീവനക്കാരുടെ നേതൃത്വത്തില്‍ വാഹനം കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തായി കാട്ടാനയെത്തിയത് ആശങ്കയുണ്ടാക്കി. ഇവരോടൊപ്പമെത്തിയ കുടിനിവാസികളാണ് ആനയെ നേരില്‍ കണ്ടത്. രണ്ട് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവില്‍ രാത്രി 8.30 തോടെയാണ് വാഹനങ്ങള്‍ മൂന്നാറിലെത്തിക്കാന്‍ സാധിച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി