
ഇടുക്കി: സൈറയ്ക്ക് ഇപ്പോള്‍ മൂന്നാറാണ് സ്വന്തം നാട്. യുക്രൈൻ യുദ്ധം ആരംഭിച്ച സമയത്താണ് സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍ പെട്ട, സൈറ എന്ന നായ്ക്കുട്ടി ഇടുക്കിയിലേക്ക് എത്തുന്നത്. യുദ്ധക്കെടുതികളെ അതിജീവിച്ച സൈറ ഇപ്പോൾ മൂന്നാറിന്റെ കാലാവസ്ഥയെയും അതിജീവിച്ചിരിക്കുകയാണ്. എംബിബിഎസ് പഠനത്തിനായി യുക്രൈനിൽ എത്തിയ മൂന്നാർ സ്വദേശിനി ആര്യയുടെ വളർത്തുനായ ആയിരുന്നു സൈറ. യുക്രൈനിൽ യുദ്ധം ആരംഭിച്ചതോടെ ആര്യക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
എന്നാൽ സ്വന്തം വളർത്തുനായയെ യുദ്ധഭൂമിയിൽ ഉപേക്ഷിച്ചു പോകാൻ ആര്യ തയ്യാറായില്ല. അഞ്ചുമാസം പ്രായമുള്ളപ്പോഴാണ് സൈറ ഇന്ത്യയിലെത്തുന്നത്. അവശനിലയിലായിരുന്ന നായയെ, എടുത്തുകൊണ്ട്, 12 കിലോമീറ്ററാണ്, യുക്രൈന്‍- അതിര്‍ത്തി മേഖലയില്‍ ആര്യ നടന്നത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ച്, സര്‍ക്കാരിന്റെ സഹായത്തോടെ ആര്യയും സൈറയും ഇന്ത്യയില്‍ എത്തി. പിന്നീട് ഈ നായകുട്ടി മൂന്നാറില്‍ സ്ഥിര താമസമാക്കി.
സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍ പെട്ട സൈറ മൂന്നാറിന്റെ കാലാവസ്ഥയോട് പൂര്‍ണ്ണമായും ഇണങ്ങി. അധികം വീടിന് പുറത്തേയ്ക്ക് ഇറങ്ങാറില്ല തണ്ണിമത്തനാണ് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം. യുദ്ധ കെടുതികള്‍ അവസാനിച്ചതിനാല്‍, യുക്രൈനില്‍ തിരികെ എത്തി, പഠനം പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആര്യ. എങ്കിലും സൈറ, നാട്ടുകാരിയായി മൂന്നാറില്‍ തന്നെ തുടരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam