ആളില്ലാത്ത നേരത്ത് പമ്മി വന്നു, 51കാരിയെ കാലിൽ തൂക്കിയെടുത്തു, വീട്ടിലെത്തിച്ച് പീഡനം: പ്രതി പിടിയിൽ

Published : Mar 07, 2024, 12:34 PM ISTUpdated : Mar 07, 2024, 12:38 PM IST
ആളില്ലാത്ത നേരത്ത് പമ്മി വന്നു, 51കാരിയെ കാലിൽ തൂക്കിയെടുത്തു, വീട്ടിലെത്തിച്ച് പീഡനം: പ്രതി പിടിയിൽ

Synopsis

ക്രിമിനൽ കേസുകളിലെ പ്രതിയായ ബൈജു മാനസികാസ്വസ്ഥ്യമുള്ള സ്ത്രീയുടെ വീടിന് സമീപത്ത് എത്തുകയും ആരുമില്ലാത്ത തക്കം നോക്കി സ്ത്രീ വീടിനു പുറത്തിറങ്ങിയ സമയം തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. 

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള 51 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. നെടുമങ്ങാട് സ്വദേശി ബൈജു എന്ന് വിളിക്കുന്ന രാജേഷ്കുമാറി(43)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 27ന് രാത്രി 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ക്രിമിനൽ കേസുകളിലെ പ്രതിയായ ബൈജു മാനസികാസ്വസ്ഥ്യമുള്ള സ്ത്രീയുടെ വീടിന് സമീപത്ത് എത്തുകയും ആരുമില്ലാത്ത തക്കം നോക്കി സ്ത്രീ വീടിനു പുറത്തിറങ്ങിയ സമയം തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. 

സംഭവത്തിന്റെ ദൃക്സാക്ഷിയായ അയൽവാസിയായ യുവാവ് ഉടൻ പഞ്ചായത്ത്‌ മെമ്പറെയും മറ്റ്‌ നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ പ്രതി ബൈജു ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ പ്രത്യേക അന്വഷണസംഘം രൂപീകരിച്ചാണ് പിടികൂടിയത്. നെടുമങ്ങാട് ഡിവൈഎസ്പി ഗോപകുമാർ, ഇൻസ്‌പെക്ടർ അനീഷ്, പ്രത്യേക അന്വഷണസംഘത്തിലെ എസ്.ഐ ഷിബു, സജു, പൊലീസ് ഉദ്യോഗസ്ഥരായ സതികുമാർ, ഉമേഷ്ബാബു, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്മജ ചെന്നാല്‍ ബിജെപിക്ക് കൂടുക ഒരു വോട്ട്, അത് പത്മജയുടെ വോട്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്