തിരുവല്ലയിലെ ലോട്ടറിക്കട, ഇടപാട് വാട്ട്സ്ആപ്പിൽ, സമാന്തരമായി നടന്നത് 3 അക്ക ലോട്ടറി തട്ടിപ്പ്; കയ്യോടെ പൊക്കി

Published : Jan 05, 2025, 10:48 AM IST
തിരുവല്ലയിലെ ലോട്ടറിക്കട, ഇടപാട് വാട്ട്സ്ആപ്പിൽ, സമാന്തരമായി നടന്നത് 3 അക്ക ലോട്ടറി തട്ടിപ്പ്; കയ്യോടെ പൊക്കി

Synopsis

ഇടപാടുകൾ കൂടുതലും വാട്ട്സ്അപ്പ് മുഖേനയാണ് നടന്നിരുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പത്തനംതിട്ട: തിരുവല്ല തോട്ടഭാഗത്ത് മൂന്നക്ക ലോട്ടറി തട്ടിപ്പിൽ രണ്ട് പേരെ പൊലീസ് പിടികൂടി. ലോട്ടറികട ഉടമയും സഹായിയുമാണ് പിടിയിലായത്. സ്ഥാപനത്തിൽ നടത്തിയ റെയ്‍‍ഡിൽ പണം ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്നാണ് തോട്ടഭാഗത്തെ ബിഎസ്എ ലോട്ടറി ഏജൻസിയിൽ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഏറെക്കാലമായി ഒറ്റയക്ക ലോട്ടറി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് കിട്ടി. 

ഇടപാടുകാരുടെ വിവരങ്ങൾ അടങ്ങിയ ഡയറിയും പണവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഏജൻസി ഉടമ പുറമറ്റം സ്വദേശി ബിനു ചെറിയാൻ, ഇയാളുടെ സഹായി അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ബിഎസ്എ ലോട്ടറി ഏജൻസിയുടെ കോഴഞ്ചേരി, ഇലന്തൂർ എന്നിവിടങ്ങളിലെ ശാഖകളിലും പൊലീസ് പരിശോധന നടത്തി. 

ഭാഗ്യക്കുറികളിലെ അവസാനത്തെ മൂന്ന് അക്കങ്ങൾ സമാന്തരമായി ചൂതാട്ടിന് വെയ്ക്കും. ലോട്ടറി അടിക്കുന്ന ടിക്കറ്റിന്‍റെ അവസാന നമ്പരും ചൂതാട്ടിന് പണം വാങ്ങി പേപ്പറിൽ എഴുതി വെയ്ക്കുന്ന നമ്പരും ഒന്നായാൽ സമ്മാനം നൽകും. ഇടപാടുകൾ കൂടുതലും വാട്ട്സ്അപ്പ് മുഖേനയാണ് നടന്നിരുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.

സമാന്തര ലോട്ടറി തട്ടിപ്പ് മുൻപും കേരളത്തിൽ പിടികൂടിയിട്ടുണ്ട്. അടുത്തിടെ ആലപ്പുഴ ജില്ലയിലും മുന്നക്ക ലോട്ടറി തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. കേരള സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി വില്‍പ്പന നടത്തിയ വലിയമരം വാർഡിൽ, തൈകാവിൽ ഫസലുദ്ദീൻ (53), മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ ഓചോത്തുവെളിയിൽ നൗഫൽ (42) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ടൗൺ, അമ്പലപ്പുഴ, പുറക്കാട് മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മൂന്നക്ക നമ്പർ ലോട്ടറി തട്ടിപ്പ് നടന്നത്.

Read More : പുൽപള്ളിയിൽ അമ്മയെ തല്ലി നിലത്തിട്ട് മകൻ, മർദ്ദനം ഭയന്ന് രാത്രി കിടക്കുന്നത് അയൽവാസിയുടെ തൊഴുത്തിൽ, ക്രൂരത

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിണർ വൃത്തിയാക്കാൻ ഇറങ്ങി, കയർ പൊട്ടി മധ്യവയസ്കൻ വീണത് 80 അടി താഴ്ചയിലേക്ക്, വെള്ളത്തിൽ നിന്ന് അത്ഭുതരക്ഷ
പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണം; ജീവനക്കാരിയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് കവർച്ച, സ്വർണ്ണമെന്ന് കരുതി മോഷ്ടിച്ചത് മോഡല്‍ മാലകൾ