കോഴിക്കോട്ട് ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം; നടത്തിപ്പ് കൊടുവള്ളി സ്വദേശി, യുവതികളെ കെയർ ഹോമിൽ മാറ്റി

Published : Feb 01, 2023, 04:51 PM IST
കോഴിക്കോട്ട് ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം; നടത്തിപ്പ് കൊടുവള്ളി സ്വദേശി, യുവതികളെ കെയർ ഹോമിൽ മാറ്റി

Synopsis

കോഴിക്കോട് നഗരത്തിൽ വീണ്ടും പെൺവാണിഭകേന്ദ്രം കണ്ടെത്തി. ഇതര സംസ്ഥാനക്കാരുടെ സഹകരണത്തോടെ കൊടുവള്ളി സ്വദേശിയായിരുന്നു മൂന്നുമാസമായി കേന്ദ്രം നടത്തിയിരുന്നത്.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും പെൺവാണിഭകേന്ദ്രം കണ്ടെത്തി. ഇതര സംസ്ഥാനക്കാരുടെ സഹകരണത്തോടെ കൊടുവള്ളി സ്വദേശിയായിരുന്നു മൂന്നുമാസമായി കേന്ദ്രം നടത്തിയിരുന്നത്. കോവൂർ അങ്ങാടിക്ക് അടുത്തുള്ള  ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ  സംഘത്തിലെ മൂന്നുപേർ  പിടിയിലായി. 

കേന്ദ്രം നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് കത്തലാംകുഴിയിൽ ഷമീർ (29), സഹനടത്തിപ്പുകാരി കർണാടക വീരാജ്പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്നാട് കരൂർ സ്വദേശി വെട്ടിൽവൻ (28) എന്നിവരെയാണ്  കോഴിക്കോട് മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ  പൊലീസ് അറസ്റ്റ് ചെയ്തത്. 

തമിഴ്നാട്, നേപ്പാൾ സ്വദേശിനികളായ രണ്ട് യുവതികളെയും കേന്ദ്രത്തിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.  കോടതിയിൽ ഹാജരാക്കിയ ശേഷം യുവതികളെ കോഴിക്കോട്ടെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഒഡിഷ, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്,  നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ യുവതികളെ ഫ്ളാറ്റിലെത്തിച്ചാണ് ഇടപാട് നടത്തിയിരുന്നതെന്ന് പോലീസ്. 

Read more:  തിരുവല്ലയിൽ ആയയെ മർദിച്ച സംഭവം; സ്കൂൾ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്  നഗരത്തിലെ മസാജ് പാർലറിൽ കഴിഞ്ഞ ദിവസമുണ്ടായ അടിപിടിയിൽ ഇടപാടുകാരന്റെ ഫോൺ നഷ്ടപ്പെട്ട സംഭവത്തിൽ പോലീസ്  നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭ കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാൾക്ക് 16 വയസ്, 2 പേർക്ക് 17; കഴക്കൂട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് സ്റ്റിക്കറടക്കം മാറ്റി, പക്ഷേ സിസിടിവിൽ പതിഞ്ഞതോടെ കുടുങ്ങി
രണ്ട് ദിവസമായി കഴിയുന്നത് പേടിച്ച്; ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മുറ്റം വഴി ഓടി റബ്ബര്‍ തോട്ടത്തിൽ കയറി, അമരമ്പലത്ത് പുലി ഭീതി ഒഴിയുന്നില്ല