രാത്രി എട്ടരയ്ക്ക് സ്വന്തം വീട്ടുമുറ്റത്ത് ഇങ്ങനെയൊരു കാഴ്ച സായൂജ് ഒരിക്കലും പ്രതീക്ഷിച്ചില്ല; ഭയന്നോടി കടുവയിൽ നിന്ന് രക്ഷപ്പെട്ടു

Published : Oct 29, 2025, 09:49 PM IST
Sayooj

Synopsis

വീടിന്റെ മുറ്റത്ത് പ്രത്യക്ഷപ്പെട്ട കടുവയിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു, പോത്തിനെ കൊന്ന കടുവയ്ക്കായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. വന്യമൃഗശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

പത്തനംതിട്ട: വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം വർധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ബാലപാടിയിലെ ഒരു വീടിൻ്റെ മുറ്റത്ത് കടുവയെത്തി. താന്നിനിൽക്കും കാലായിൽ സായുജ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. വീട്ടു മുറ്റത്ത് കടുവയെ കണ്ടതോടെ ഭയന്ന് ഓടി മാറിയ സായുജ് രക്ഷപ്പെടുകയായിരുന്നു. സായുജിൻ്റെ നിലവിളിയും വീട്ടുകാരുൾപ്പെടെയുള്ളവരുടെ ബഹളവും കേട്ട് കടുവ സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടി മറഞ്ഞു.

ജനവാസ മേഖലയ്ക്ക് സമീപത്തെ പാടത്ത് മേയാൻ കെട്ടിയിട്ടിരുന്ന പോത്തിനെ തിങ്കളാഴ്ച പകൽ കടുവ കൊന്നിരുന്നു. കുംബ്ലാത്താമണ്ണിൽ ഡയറി ഫാം നടത്തുന്ന റെയ്‌സണ്ണിൻ്റെ പോത്തിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പോത്തിൻ്റെ ജഡം കണ്ടെത്തിയ സ്ഥലത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. ഇന്നലെ ഇത് പരിശോധിച്ചപ്പോൾ കടുവയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതായി വ്യക്തമായി. ഇതേത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ പോത്തിൻ്റെ ബാക്കി ഭാഗങ്ങളും കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കടുവയുടെ ആക്രമണ ഭീഷണി കൂടാതെ രൂക്ഷമായ കാട്ടാനയും മറ്റ് വന്യമൃഗ ശല്യങ്ങളും കൊണ്ട് പ്രദേശവാസികൾ പൊറുതിമുട്ടുകയാണ്. വനാതിർത്തിയിൽ ഫെൻസിങ്, കിടങ്ങുകൾ എന്നിവയൊന്നും ഇല്ലാത്തതാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്താൻ കാരണം. കൃഷിയോ മറ്റ് ജോലികൾക്കോ പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ പറഞ്ഞു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം
സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ