കക്കയത്ത് വിനോദസഞ്ചാര കേന്ദ്രത്തില്‍ കടുവ; സഞ്ചാരികള്‍ ആശങ്കയില്‍

Published : Sep 04, 2025, 03:10 PM IST
tiger

Synopsis

കോഴിക്കോട് കക്കയം ഡാമിന് സമീപം വീണ്ടും കടുവയെ കണ്ടെത്തി. 

കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയത്ത് വീണ്ടും കടുവയുടെ സാനിധ്യം. കഴിഞ്ഞ ദിവസം വൈകീട്ടോടെ ഡാം സൈറ്റ് റോഡില്‍ വെച്ചാണ് വനംവകുപ്പ് വാച്ചര്‍മാര്‍ നടന്ന് പോകുന്ന കടുവയെ കണ്ടത്. റിസര്‍വോയറിന്റെ സമീപത്തെ വനത്തില്‍ കടുവയുടെ സാനിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കക്കയം ഡാം റിസര്‍വോയറില്‍ കടുവയെ കണ്ടത്. കെഎസ്ഇബി, ഡാം സേഫ്റ്റി ജീവനക്കാര്‍ മുമ്പും പലതവണ ഈ മേഖലകളില്‍ കടുവയെ നേരില്‍ കണ്ടിട്ടുണ്ട്. സമീപത്തെ വനത്തിലേക്ക് കടുവ കയറി പോയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം സീസണ്‍ ആയതിനാല്‍ ഡാം സൈറ്റ് മേഖല സന്ദര്‍ശിക്കാന്‍ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. മേഖലയില്‍ കാവല്‍ ശക്തമാക്കി സഞ്ചാരികളുടെ സുരക്ഷ അധികൃതര്‍ ഉറപ്പ് വരുത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വാർത്ത; വിശദീകരണവുമായി ദലീമ എംഎൽഎ
കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി, ആകെയുള്ളത് 20000 ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകൾ