പട്ടാപ്പകല്‍ പശുവിനെ അക്രമിച്ച കടുവയെ പിടികൂടാനായില്ല; വനംവകുപ്പില്‍ പരിധിതര്‍ക്കം, ഭീതിയില്‍ ജനങ്ങള്‍

Published : Aug 15, 2026, 01:57 PM IST
Tiger attack

Synopsis

നിലമ്പൂര്‍ എടക്കരയില്‍ പട്ടാപ്പകല്‍ പശുവിനെ കൊന്ന കടുവയെ പിടികൂടുന്നത് വനംവകുപ്പിലെ അതിര്‍ത്തി തര്‍ക്കം മൂലം വൈകുന്നു. സൗത്ത്, നോര്‍ത്ത് ഡിവിഷനുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നടപടി വൈകുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലും പ്രതിഷേധത്തിലുമാണ്.

മലപ്പുറം: നിലമ്പൂര്‍ എടക്കര ചോളമുണ്ടയില്‍ പട്ടാപ്പകല്‍ പശുവിനെ കടിച്ചു കൊന്ന കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുന്നതില്‍ വനംവകുപ്പില്‍ പരിധിതര്‍ക്കം. കടുവ ഇറങ്ങിയ വനം നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ പരിധിയിലും പശുവിനെ ആക്രമിച്ച സ്ഥലം നോര്‍ത്ത് ഡിവിഷന്‍ പരിധിയിലുമാണെന്ന് ചൂണ്ടിക്കാട്ടി, കൂട് സ്ഥാപിക്കേണ്ടത് ആരെന്നതിനെച്ചൊല്ലിയാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം തുടരുന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പൊറ്റയില്‍ മൂസയുടെ കണ്‍മുമ്പിലിട്ട് വളര്‍ത്തുപശുവിനെ കടുവ ആക്രമിച്ചു കൊന്നത്.

സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ജനങ്ങളുടെ ജീവന് ഭീഷണിയായ കടുവയെ പിടികൂടാന്‍ വനംവകുപ്പ് തയാറാകാത്തതില്‍ പ്രദേശവാസികള്‍ കടുത്ത അമര്‍ഷത്തിലാണ്. കടുവയുടെ സാന്നിധ്യം കാരണം ചോളമുണ്ടയിലും പരിസര പ്രദേശങ്ങളിലും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന സാഹചര്യമാണ്. മേഖലയില്‍ റബ്ബര്‍ ടാപ്പിങ് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സർക്കാരിന്റെ 100 ദിന കർമ പരിപാടി; മീശപ്പുലിമലയിലേക്കും റാണിപുരത്തേക്കും ട്രക്കിങ് ക്യാമ്പ്, അപേക്ഷകൾ ക്ഷണിച്ചു
യുവത്വത്തിൻറെ ശരികളെ രാഷ്ട്രം പിന്തുണയ്ക്കുന്നത് ഇന്ത്യൻ ജനാധിപത്യ അടിത്തറ ശക്തമായതിനാൽ: മന്ത്രി എം ലിജു