പുത്തനത്താണിയില്‍ യുവാവ് പള്ളിയിൽ കയറിയ തക്കംനോക്കി രണ്ട് പേർ ബൈക്കിനരികെ ചുറ്റിപ്പറ്റി നിന്നു, കൊണ്ടുപോയത് ലാപ്‌ടോപ്പും സ്കാനറും

Published : Oct 28, 2025, 02:34 PM IST
 Malappuram laptop theft arrest

Synopsis

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

മലപ്പുറം: പുത്തനത്താണിയില്‍ ലാപ്‌ടോപ്പും സ്‌കാനറും മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍. ആതവനാട് അമ്പലപ്പാറ സ്വദേശി ഷനൂപ് (39), കാരത്തൂര്‍ കൊടക്കല്‍ സ്വദേശി ഉമ്മര്‍ ഫാരിസ് (32) എന്നിവരെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടക്കല്‍ സ്വദേശിയായ പരാതിക്കാരന്‍ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. പുത്തനത്താണി - തിരൂര്‍ റോഡ് ജങ്ഷനിലെ പള്ളിയിലാണ് യുവാവ് പോയത്. ആ സമത്ത് ബൈക്കില്‍ വെച്ചിരുന്ന സ്‌കാനറും ലാപ്‌ടോപ്പുമെടുത്ത് മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു. ഉടന്‍ തന്നെ പരാതിക്കാരന്‍ പൊലീസില്‍ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

നിരവധി കേസുകൾ പ്രതികളുടെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളില്‍ പത്തോളം കേസുകളിലെ പ്രതിയാണ് ഷനൂപ്. ഇന്‍സ്‌പെക്ടര്‍ കെ സലിം, എസ് ഐ വൈശാഖ് കെ വിശ്വന്‍, എഎസ്ഐ വിശ്വന്‍ എസ്, സി പി ഒ ജംഷാദ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഗണേഷ് കുമാർ എന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല'; എന്നെ സ്നേഹിച്ച പോലയാണ് അപ്പ ഗണേഷിനെ സ്നേഹിച്ചതെന്ന് ചാണ്ടി ഉമ്മൻ
അയ്യപ്പനെത്തിയത് ബന്ധുവിന്‍റെ കല്യാണത്തിന്, പായസത്തിൽ വീണത് പാചകത്തിന് സഹായിക്കുന്നതിനിടെ; നോവായി കല്യാണ വീട്ടിലെ മരണം