വെടിവെച്ചത് മൻസൂറലി, തോക്ക് ഇർഷാദിന്‍റേത്, മൊഴി കുടുക്കി; നിലമ്പൂരിൽ മ്ലാവിനെ വേട്ടയാടിയ രണ്ട് പേർ പിടിയിൽ

Published : Apr 09, 2025, 03:14 AM IST
 വെടിവെച്ചത് മൻസൂറലി, തോക്ക് ഇർഷാദിന്‍റേത്, മൊഴി കുടുക്കി; നിലമ്പൂരിൽ മ്ലാവിനെ വേട്ടയാടിയ രണ്ട് പേർ പിടിയിൽ

Synopsis

മാനെ വെടിവെക്കാൻ ഉപയോഗിച്ച തോക്കിന്റെ ഉടമ വഴിക്കടവ് പുന്നക്കൽ സ്വദേശി ഇർഷാദ്, വേട്ടസംഘത്തിന് സഹായിയായ വഴിക്കടവ് കെട്ടുങ്ങൽ സ്വദേശി ജിയാസ് എന്നിവർ ഒളിവിലാണ്.

മലപ്പുറം: നിലമ്പൂരിൽ മ്ലാവ് വേട്ട നടത്തിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. എടക്കര തെയ്യത്തും പാടം ഇലഞ്ഞിമുറ്റത്ത് ഷിബിൻ ജോർജ്(35), അകമ്പാടം പെരുവമ്പാടം ഇടിവണ്ണ പൗവ്വത്ത് വീട്ടിൽ പി.സി. ബിജു(50) എന്നിവരെയാണ് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ചർ വി.കെ. മുഹ്സിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. എട്ടു കിലോ മ്ലാവ് ഇറച്ചിയുമായി വഴിക്കടവ് പൂവ്വത്തിപ്പൊയിൽ പിലാത്തൊടിക മുജീബ് റഹ്മാൻ നേരത്തെ പിടിയിലായിരുന്നു. ഇയാൾ റിമാൻഡിലാണ്. 

ഞായറാഴ്ച വൈകുന്നേരം നെല്ലിക്കുത്തിൽ വനപാലകരുടെ പിടിയിലായ വഴിക്കടവ് പുന്നക്കൽ സ്വദേശി ഭഗവതി ആലുങ്കൽ മൻസൂറലിയുടെ മൊഴി പ്രകാരമാണ് മറ്റു രണ്ടു പേർ തിങ്കളാഴ്ച പിടിയിലായത്. മൻസൂറലിയാണ് തോക്ക് ഉപയോഗിച്ചതെന്നാണ് മൊഴി. മലമാനെ വെടിവെക്കാൻ ഉപയോഗിച്ച തോക്കിന്റെ ഉടമ വഴിക്കടവ് പുന്നക്കൽ സ്വദേശി ഇർഷാദ്, വേട്ടസംഘത്തിന് സഹായിയായ വഴിക്കടവ് കെട്ടുങ്ങൽ സ്വദേശി ജിയാസ് എന്നിവർ ഒളിവിലാണ്. ഇവർക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. 

വേട്ടസംഘം ഉപയോഗിച്ച ഒരു കാറും ഒരു ബുള്ളറ്റ് ബൈക്കും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നിലമ്പൂർ നോർത്ത് ഡിവിഷനിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ മൂലേപ്പാടം വനമേഖലയിൽ നിന്നാണ് മലമാനിനെ വേട്ടയാടിയതെന്നാണ് പ്രതികളുടെ മൊഴി. ഡെപ്യൂട്ടി റെയ്ഞ്ചറെ കൂടാതെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസ ർ ഇ.എം. ശ്രീജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.എ. വി നോദ്, ഇ.എസ്. സുധീഷ്, എം.ജെ. മനു, കെ. അശ്വതി, പി. അനീഷ്, ഡ്രൈവർ ഇ.ടി. മുനീർ, സി.പി.ഒ രഞ്ചിത്ത് എന്നിവരാണ് പ്രതിക ളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. 

Read More : ഏലത്തോട്ടത്തിൽ ജോലിക്കിടെ വലിയ മരക്കൊമ്പ് ഒടിഞ്ഞ് വീണു, വയറിൽ തുളച്ച് കയറി; തോട്ടം സൂപ്രണ്ടിന് ദാരുണാന്ത്യം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇനി കുറച്ച് ഷോ ഇവിടെ നിന്നാവാം' ! ആദ്യം കണ്ടത് കുട്ടികൾ, കൊന്നമൂട്ടിൽ വൈദ്യുത പോസ്റ്റിനു മുകളിൽ കയറിക്കൂടി മൂർഖൻ പാമ്പ്
പാലക്കാട് നിലനിർത്താൻ ഷാഫി പറമ്പിൽ നേരിട്ടിറങ്ങുമോ? രമ്യ ഹരിദാസ്, സന്ദീപ് വാര്യർ, എ തങ്കപ്പൻ; കോൺഗ്രസ് സാധ്യത പട്ടിക ഇങ്ങനെ