അതിരാവിലെ വിഴിഞ്ഞത്തെ തട്ടുകടയിലെത്തിയ ഉടമ കണ്ടത് പതുങ്ങിനിൽക്കുന്ന ഒരാളെ, ആരെന്ന് ചോദിക്കും മുന്നെ വെട്ടുകത്തി കൊണ്ട് ആക്രമണം; പ്രതി പിടിയിൽ

Published : Dec 01, 2025, 10:31 PM IST
arrest

Synopsis

കഴുത്തിന് നേരെയാണ് വെട്ടിയതെങ്കിലും ഒഴിഞ്ഞു മാറുന്നതിനിടെ മുഖത്ത് പരുക്കേൽക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ബലപ്രയോഗത്തിനിടെ പ്രതിയുടെ മൊബൈൽ ഫോണും വെട്ടുകത്തിയും തറയിൽ വീണു

തിരുവനന്തപുരം: വിഴിഞ്ഞത്ത് മോഷണ ശ്രമം തടഞ്ഞ തട്ടുകട ഉടമക്ക് വെട്ടേറ്റു. പുലർച്ചെ വിഴിഞ്ഞം മുക്കോലയിലായിരുന്നു സംഭവം. കിടാരക്കുഴി മണിമംഗലത്ത് സന്തോഷ് കുമാറിനാണ് ഇടതു കണ്ണിന് താഴെ വെട്ടേറ്റത്. സംഭവത്തിൽ ഉച്ചക്കട പുലിയൂർക്കോണം നെല്ലിപ്പറമ്പ് തേരിവിള പുത്തൻ വീട്ടിൽ മുഹമ്മദ് കൈഫ് (24) നെ വിഴിഞ്ഞം പൊലീസ് പിടികൂടി. സന്തോഷ്‌ കുമാർ രാവിലെ കട തുറക്കാനെത്തിയപ്പോൾ സമീപം പതുങ്ങി നിന്ന ആളെ കണ്ട് അടുത്തേക്ക് വന്നപ്പോൾ ഇയാൾ കയ്യിൽ കരുതിയിരുന്ന വെട്ടു കത്തിയെടുത്ത് സന്തോഷിനെ വെട്ടുകയായിരുന്നു.

പ്രതി റിമാൻഡിൽ

കഴുത്തിന് നേരെയാണ് വെട്ടിയതെങ്കിലും ഒഴിഞ്ഞു മാറുന്നതിനിടെ മുഖത്ത് പരുക്കേൽക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ബലപ്രയോഗത്തിനിടെ പ്രതിയുടെ മൊബൈൽ ഫോണും വെട്ടുകത്തിയും തറയിൽ വീണു. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. സി സി ടി വിയുൾപ്പെടെ ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണ ശ്രമത്തിന് മുമ്പ് മുക്കോലയിലെ ബാറിന് മുന്നിൽ ഓടയിൽ വീണ് പ്രതിക്ക് തലയ്ക്കും കൈയ്ക്കും പരുക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച് ഇയാൾക്ക് ചികിത്സ നൽകി. രാവിലെ തന്നെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്
സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ, തുറന്നിട്ടത് രണ്ട് വീടിന്റെയും മുൻ വാതിലുകൾ; തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം