
കോഴിക്കോട്: താമരശ്ശേരിയില്‍ വിളവെടുക്കാറായ തണ്ണിമത്തനുകൾ വ്യാപകമായി നശിപ്പിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ കതിര്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെയ്ത കൃഷിയാണ്, നശിപ്പിക്കപ്പെട്ടത്. ആരെയും വേദനിപ്പിക്കുന്ന കാഴ്ചയാണ് ഈ പാടത്തേത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ അതിക്രമം നടന്നത്.
ചാമക്കാത്ത് വയലിലാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയിരുന്നത്. പാകമായ തണ്ണിമത്തനുകളെല്ലാം ചിന്നിച്ചിതറിയ നിലയിലാണ്. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളാകാം ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നതെങ്കിലും ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്ന് കൂട്ടായ്മ അംഗങ്ങള്‍ പറയുന്നു. ഈ പ്രദേശത്തിന് തൊട്ടടുത്തായുള്ള വീട്ടില്‍ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ അതിക്രമം നടത്തിയിരുന്നു. ഇതും നാട്ടുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പ്രദേശത്തെ എട്ട് പേര്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പാണ് കതിര്‍ രൂപീകരിച്ചത്. അഞ്ച് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയാണ് ആദ്യം ആരംഭിച്ചത്. ഈ വര്‍ഷം നെല്ല് വിളവെടുത്ത ശേഷം മുപ്പതോളം ഇനം പച്ചക്കറികളും മറ്റും കൃഷി ചെയ്തു. അതിന് പിന്നാലെയാണ് തണ്ണിമത്തനും കൃഷി ചെയ്തത്. ഇതാണ് രാത്രിയുടെ മറവില്‍ നശിപ്പിക്കപ്പെട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam