പ്രിയപ്പെട്ട മലർ വിടവാങ്ങി, തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ ചത്തു; മൃഗശാലാ വളപ്പിൽ തന്നെ ദഹിപ്പിച്ചു

Published : Feb 20, 2026, 04:56 PM IST
white tiger tvm zoo

Synopsis

തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന 'മലർ' എന്ന 17 വയസ്സുള്ള വെള്ളക്കടുവ പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖങ്ങളാൽ ഓർമ്മയായി. 2014-ൽ എത്തിച്ച മലറിന്, ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. 

തിരുവനന്തപുരം: നഗരത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന ആകർഷണമായിരുന്ന വെള്ളക്കടുവ 'മലർ' (17) ഓർമ്മയായി. പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖങ്ങളാൽ ചികിത്സയിലായിരുന്ന മലർ വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് ചത്തത്. 2014-ൽ ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്നാണ് മലറിനെയും 'ശ്രാവൺ' എന്ന ആൺ വെള്ളക്കടുവയേയും തിരുവനന്തപുരത്ത് എത്തിച്ചത്. അവസാന നാളുകൾ പ്രായാധിക്യം മൂലം അവശതയിലായതിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി മലറിനെ സന്ദർശകരുടെ മുന്നിൽ നിന്നും മാറ്റി പ്രത്യേക കൂട്ടിലായിരുന്നു പരിചരിച്ചിരുന്നത്. മികച്ച ചികിത്സ ഉറപ്പാക്കാൻ സ്ക്വീസ് കെയ്ജ് സംവിധാനം വരെ പുതുക്കി പണിതിരുന്നു. ഭക്ഷണം കഴിക്കാൻ പ്രയാസപ്പെട്ട മലറിന് മിൻസ്ഡ് മീറ്റ്, പാൽ, മുട്ട എന്നിവയുൾപ്പെടെയുള്ള പ്രത്യേക ഭക്ഷണക്രമമാണ് മൃഗശാല അധികൃതർ നൽകിയിരുന്നത്.

മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം ചടങ്ങുകൾ

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു മലറിന്‍റെ സംസ്കാര ചടങ്ങുകൾ. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് (പാലോട്) ഡോ. ഹരീഷ് സി, മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പ്രായാധിക്യം മൂലമുള്ള 'മൾട്ടിപ്പിൾ ഓർഗൻ ഫെയ്‌ലുവർ' (ആന്തരികാവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടത്) ആണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വൈകിട്ട് നാല് മണിയോടെ മൃഗശാലാ വളപ്പിൽ തന്നെ ദഹിപ്പിച്ചു. മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിച്ചു.

ബംഗാൾ കടുവകളെ അപേക്ഷിച്ച് വെള്ളക്കടുവകൾക്ക് ആയുസും ആരോഗ്യവും കുറവാണ്. ഇവയുടെ ശരാശരി ആയുസ് 12 വർഷമാണെങ്കിലും കൃത്യമായ പരിചരണം ലഭിച്ചാൽ മൃഗശാലകളിൽ 16-18 വയസ്സ് വരെ ജീവിക്കാറുണ്ട്. വെള്ളക്കടുവകളുടെ നിറവ്യത്യാസത്തിന് കാരണം SLC45A2 എന്ന മാന്ദ്യമുള്ള ജീൻ (റിസസ്സിവ് ജീൻ) ആണ്. മൃഗശാലകളിൽ പ്രജനനം നടത്തുമ്പോഴുണ്ടാകുന്ന ഇൻബ്രീഡിങ് കാരണം ഇവയ്ക്ക് കാഴ്ചശക്തി, എല്ലുകളുടെ ബലം, പ്രതിരോധശേഷി എന്നിവ പൊതുവെ കുറവായിരിക്കും. മലറിന്‍റെ വിയോഗത്തോടെ തിരുവനന്തപുരം മൃഗശാലയിൽ ഇനി ശ്രാവൺ എന്ന വെള്ളക്കടുവയും മൂന്ന് ബംഗാൾ കടുവകളുമാണ് അവശേഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരിശോധനാമുറിയിൽ വച്ച് ഡോക്ടർക്ക് ദേഹാസ്വാസ്ഥ്യം; ജീവനക്കാർ പ്രതികാരം ചെയ്തതെന്ന് സൂചന; നായ്‌കുരണ പൊടി വിതറി?
എരുമപ്പെട്ടിയിലേത് ‘ദൃശ്യം മോഡൽ’ കൊലപാതകം തന്നെ, അസ്ഥികൂടം സ്ത്രീയുടേതെന്ന് പൊലീസ്; ഏലസ്സിൽ അറബി വാക്കുകൾ, ദുരൂഹതകള്‍ ഏറെ