ശിവമണിയെ പോലെ ലോകം അറിയണം! താളവിസ്മയം തീര്‍ക്കുന്ന പത്തുവയസുകാരൻ, ഡ്രംസ് വായനയിൽ റെക്കോർഡുകളുടെ തിളക്കം

Published : Jun 19, 2026, 08:12 AM IST
 drum playing

Synopsis

തൃശ്ശൂർ സ്വദേശിയായ പത്ത് വയസ്സുകാരൻ വിഷ്ണു പ്രയാഗ് ഡ്രംസിൽ അസാമാന്യ പ്രാവീണ്യം നേടി സംഗീത ലോകത്ത് ശ്രദ്ധേയനാവുകയാണ്. ലണ്ടനിലെ ട്രിനിറ്റി കോളേജിൽ പരിശീലനം നേടുന്ന ഈ കൊച്ചുമിടുക്കൻ, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് തുടങ്ങിയ അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ലോകമറിയുന്ന ഡ്രമ്മറാകുക എന്നതാണ് വിഷ്ണുവിന്റെ ഏറ്റവും വലിയ സ്വപ്നം.

തൃശ്ശൂര്‍: സംഗീതത്തെ നെഞ്ചേറ്റിയ തൃശ്ശൂരിലെ വിഷ്ണു പ്രയാഗ് എന്ന പത്ത് വയസ്സുകാരൻ ചുരുങ്ങിയ പ്രായത്തിനുള്ളിൽ കൈവെക്കാത്ത സംഗീത ഉപകരണങ്ങൾ കുറവാണ്. പ്രശസ്ത ഡ്രമ്മർ ശിവമണിയെപ്പോലെ ലോകമറിയുന്ന ഒരു ഡ്രമ്മർ ആയി തീരണമെന്നാണ് വിഷ്ണു പ്രയാഗിന്റെ ഏറ്റവും വലിയ ആഗ്രഹം. ഇതിൽ ഡ്രംസ് ഉപകരണത്തോടാണ് ഈ കൊച്ചുമിടുക്കന് കൂടുതൽ താല്പര്യം. തന്റെ അഞ്ചാം വയസ്സിൽ മനോജ് ചെറുശ്ശേരിയിൽ നിന്നാണ് വിഷ്ണു പ്രയാഗ് ഡ്രംസിന്റെ ആദ്യപാഠങ്ങൾ അഭ്യസിക്കുന്നത്.

തുടർന്ന് നടത്തിയ ചിട്ടയായ പരിശീലനത്തിലൂടെ വലിയ മികവ് പുലർത്തിയ ഈ മിടുക്കൻ ഇപ്പോൾ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ട്രിനിറ്റി കോളേജിൽ ഓൺലൈനായി ഡ്രംസ് പരിശീലനം നേടുന്നുണ്ട്. സംഗീതത്തിലെ ഈ അതുല്യ പ്രതിഭയ്ക്ക് ഇതിനകം തന്നെ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയുടെ വിലയേറിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. സംഗീതത്തിന് പുറമെ കരാട്ടേയിലും ഈ പത്തുവയസ്സുകാരൻ മികച്ച പരിശീലനം നേടുന്നുണ്ട്.

വിദ്യാലയത്തിന്റെ അഭിമാനം

പഴുവില്‍ ഗോകുലം സ്‌കൂളിലെ എല്ലാ വിശേഷ പരിപാടികൾക്കും വിഷ്ണു പ്രയാഗ് തന്റെ ഡ്രംസ് വായനയിലൂടെ താളവിസ്മയം തീർക്കാറുണ്ട്. കുറഞ്ഞ പ്രായത്തിനുള്ളിൽ വിസ്മയം തീർക്കുന്ന അതുല്യ പ്രതിഭയാണ് വിഷ്ണു പ്രയാഗ് എന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.ആർ. അഭിലാഷ് സാക്ഷ്യപ്പെടുത്തുന്നു. പെരിങ്ങോട്ടുകര സ്വദേശികളായ വിഷ്ണുപ്രിയയുടെയും അരുൺ അശോകന്റെയും മകനാണ് വിഷ്ണു പ്രയാഗ്. മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണ പിന്തുണയോടെയാണ് ഈ കൊച്ചുമിടുക്കൻ തന്റെ സംഗീത യാത്ര തുടരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപം പരിശോധന; ബംഗാൾ സ്വദേശി പിടിയിൽ, ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു
ഭർതൃപിതാവ് മരിച്ചതറിഞ്ഞ് വീട് പൂട്ടി പോയി, തിരിച്ച് വന്നപ്പോൾ ആരോ താമസിച്ച പോലെ, സ്വർണമടക്കം 2.5 ലക്ഷത്തിന്‍റെ നഷ്ടം; മകന്‍റെ സുഹൃത്ത് പിടിയിൽ