യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു; മൃതദേഹം കണ്ടെത്തിയത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍

Published : Oct 21, 2021, 08:54 PM IST
യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു; മൃതദേഹം കണ്ടെത്തിയത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍

Synopsis

 വയനാട്ടില്‍ മഴ കനത്തുപെയ്ത ഇന്നലെ രാത്രി ഒഴുക്കിപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെന്മേനി മാടക്കരയില്‍ വലിയവട്ടം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസ്ഥിതിയംഗങ്ങള്‍ കണ്ടെടുത്തത്. 

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ മഴ കനത്തുപെയ്ത ഇന്നലെ രാത്രി ഒഴുക്കിപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെന്മേനി മാടക്കരയില്‍ വലിയവട്ടം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസ്ഥിതിയംഗങ്ങള്‍ കണ്ടെടുത്തത്. 

കനത്ത മഴയെ തുടര്‍ന്ന് തോട് കരകവിഞ്ഞിരുന്നു. വിനോദ് തോട്ടിലെ കുത്താഴുക്കില്‍പെടുകയായിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ബത്തേരി, കല്‍പ്പറ്റ അഗ്‌നിശമന സേനാംഗങ്ങളെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് വെകുന്നേരത്തോടെ തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ അപകട സ്ഥലത്ത് നിന്നും 30 മീറ്ററോളം മാറി ചെളിയില്‍ ആഴ്ന്നുപോയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

Kerala Rain| മഴക്കെടുതി; കണ്ണൂരില്‍ ഒരുമരണം, നൂൽപ്പുഴയില്‍ ഒരാള്‍ ഒഴുകി പോയി, രണ്ട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍

കടുത്ത തണുപ്പും പ്രതികൂല കാലവസ്ഥയും അവഗണിച്ചായിരുന്നു രക്ഷപ്രവര്‍ത്തനം. വിനോദ് ഒഴുക്കില്‍പ്പെട്ടതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. എവിടെയെങ്കില്‍ പിടിച്ചു കയറി രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. എന്നാൽ ദുരന്ത വാര്‍ത്തയാണ് വൈകുന്നേരത്തോടെ എത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി