സ്വകാര്യ ബസിന്‍റെ ഹോണടി ഇഷ്ടപ്പെട്ടില്ല, സ്കൂട്ടറിൽ നിന്നിറങ്ങി യുവാവ് ചോദ്യം ചെയ്യാനെത്തി, ഹെല്‍മറ്റുകൊണ്ട് ബസിന്‍റെ ചില്ല് തകര്‍ത്തു

Published : Aug 08, 2025, 03:17 PM IST
bus attack in malappuram

Synopsis

മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മാൻകോ ബസിന്‍റെ ചില്ലാണ് തകർത്തത്

മലപ്പുറം: മലപ്പുറം ഐക്കരപടിയിൽ സ്വകാര്യ ബസിനു നേരെ സ്കൂട്ടര്‍ യാത്രികന്‍റെ ആക്രമണം. ഹെല്‍മറ്റ് ഉപയോഗിച്ച് ബസിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു. കൊണ്ടോട്ടി സ്വദേശി ഷംനാദാണ് ഹെൽമറ്റു കൊണ്ട് ബസിന്‍റെ സൈഡിലെ ചില്ല് അടിച്ചു പൊട്ടിച്ചത്. ബസിലെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. 

ബസിന് മുന്നിലായി ഷംനാദ് സ്കൂട്ടറിൽ പോവുകയായിരുന്നു. റോഡിന് നടുവിലായി ഷംനാദ് സ്കൂട്ടറിൽ പോകുന്നത് ദൃശ്യത്തില്‍ കാണാം. ഇതിനിടെ, ബസ് ഡ്രൈവർ ഹോൺ മുഴക്കിയിരുന്നു. ഇതിൽ പ്രകോപിതനായി ഷംനാദ് സ്കൂട്ടര്‍ ബസിനു മുന്നില്‍ നിര്‍ത്തി ഇറങ്ങിവന്ന് ഡ്രൈവറോട് സംസാരിക്കുന്നതിനിടെ ഹെല്‍മറ്റ് കൊണ്ട് സൈഡിലെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. 

മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മാൻകോ ബസിന്‍റെ ചില്ലാണ് തകർത്തത്. ബസ് ജീവനക്കാരുടെ പരാതിക്ക് പിന്നാലെ ഷംനാദ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു