
കോഴിക്കോട്: പതിനാറ് കുപ്പികളില്‍ നിറച്ച ഹാഷിഷ് ഓയിലുമായി (Hashish Oil) യുവാവിനെ എക്‌സൈസ് (Excise) അറസ്റ്റ് Arrest) ചെയ്തു. കോഴിക്കോട് കരുവിശ്ശേരി ശാന്തിരുത്തിവയല്‍ വീട്ടില്‍ ശിഖില്‍(26) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് താലൂക്കിലെ കാരപ്പറമ്പ് അറഫാ അപ്പാര്‍ട്ട്‌മെന്റിന് മുന്‍വശം വെച്ചാണ് 72.10 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടുന്നത്. 16 പ്ലാസ്റ്റിക് ബോട്ടിലുകളിലായാണ് ഹാഷിഷ് ഓയില്‍ കണ്ടെടുത്തത്.
കോഴിക്കോട് എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോയില്‍ നിന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ഹാഷിഷ് ഓയില്‍ കോയമ്പത്തൂരില്‍ നിന്നും വാങ്ങിയതാണെന്ന് ഇയാള്‍ സമ്മതിച്ചു. ഹാഷിഷ് ഓയിലിന്റെ ഉറവിടത്തെക്കുറിച്ച് എക്‌സൈസ് സൈബര്‍ ടീമുമായി ചേര്‍ന്ന് അന്വേഷണം നടത്തും.
സംഘത്തില്‍ കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫിസര്‍ മനോജ് കുമാര്‍ യു.പി, കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സജീവന്‍. എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗാധരന്‍, റിഷിത്ത് കുമാര്‍ ടി.വി, റെജിന്‍, എക്‌സൈസ് ഡ്രൈവര്‍ ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam