
കുമ്പഴ: ബൈക്കിന്റെ വേഗത കുറച്ച് സൂക്ഷിച്ച് പോകാന്‍ ഉപദേശിച്ച ഗൃഹനാഥനെ മര്‍ദിച്ച കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴവിള കോളനിയില്‍ അനന്ദു(23), മുട്ടുമണ്‍ സ്വദേശി അഭിലാഷ്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെട്ടൂര്‍ ചാങ്ങമുരുപ്പേല്‍ രാജേഷിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി രാജേഷിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സമീപത്തായിരുന്നു സംഭവം.
വീടിന്റെ മുന്നിലെ വലയില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്കിടിച്ചു. വേഗം കുറച്ച് പോകാന്‍ ആവശ്യപ്പെട്ട രാജേഷിനെ യുവാക്കള്‍ മര്‍ദിച്ചു. ഭാര്യ ഇടപെട്ടതിനെ തുടര്‍ന്ന് യുവാക്കള്‍ തിരിച്ചുപോയി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം വടിയുമായി തിരിച്ചുവന്ന യുവാക്കള്‍ രാജേഷിനെ മര്‍ദിച്ചു. പിടിക്കാനെത്തിയ ഭാര്യക്കും മക്കള്‍ക്കും മര്‍ദനമേറ്റു. രാജേഷിന്റെ കൈക്ക് പൊട്ടലേറ്റു. മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam