പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ കേരളത്തിലെത്തിയത്. ഒരാഴ്ച മുമ്പാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്. മുടിക്കലിൽ വാടകവീട്ടിലാണ് ഫക്കീർ താമസിച്ചിരുന്നത്.
കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഫക്കീർ മണ്ഡൽ എന്ന അമ്പത്തിയൊന്നുകാരനെ പെരുമ്പാവൂരിൽ വച്ചാണ് പൊലീസ് പിടികൂടിയത്. പെരുമ്പാവൂരിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണഗുഞ്ച് സ്വദേശി ഫക്കീർ മണ്ഡൽ ആണ് പൊലീസിന്‍റെ പിടിയിലായത്. പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ കേരളത്തിലെത്തിയത്. മുടിക്കലിൽ വാടകവീട്ടിലാണ് ഫക്കീർ താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ പശ്ചിമബംഗാൾ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയിലാണ് ഇയാളെക്കുറിച്ച് കേരള പൊലീസിന് വിവരം കിട്ടുന്നത്. പൊലീസ് പിടികൂടിയ പ്രതിയെ പിന്നീട് പശ്ചിമബംഗാൾ പൊലീസിന് കൈമാറി. പലവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ശേഷം പെരുമ്പാവൂരിൽ പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിരവധിപേരെ ഇതിനോടകം തന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്.


