ഫേസ്ബുക്കും ഷോര്‍ട്‌സും പാടില്ല, സാമ്പാര്‍ വട ഉണ്ടാക്കാനറിയണം; പൊണ്ടാട്ടിയാവാനുള്ള യോഗ്യതകള്‍ പറയുന്നു ഈ അമ്മായിയമ്മ

Published : Apr 16, 2016, 09:43 AM ISTUpdated : Oct 05, 2018, 02:00 AM IST
ഫേസ്ബുക്കും ഷോര്‍ട്‌സും പാടില്ല, സാമ്പാര്‍ വട ഉണ്ടാക്കാനറിയണം;  പൊണ്ടാട്ടിയാവാനുള്ള യോഗ്യതകള്‍ പറയുന്നു ഈ അമ്മായിയമ്മ

Synopsis

ചെന്നൈ: പ്രശസ്തമായ പാരഡി മല്‍സരത്തിലേക്ക് കാമ്പസില്‍നിന്ന് ഒരു എന്‍ട്രി. തിരക്കു പിടിച്ച്  'ബീ ഔര്‍ പൊണ്ടാട്ടി' എന്ന മ്യൂസിക് വീഡിയോ  തയ്യാറാക്കുമ്പോള്‍ മദ്രാസ് ഐ.ഐ.ടിയിലെ ആ മൂന്ന് ഫൈനല്‍ ഉയര്‍ വിദ്യാര്‍ത്ഥിനികളുടെ മനസ്സില്‍ അതേ ഉണ്ടായിരുന്നുള്ളൂ. വൈവാഹിക പരസ്യങ്ങളിലെ വരികളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് അവരാ വീഡിയോ തയ്യാറാക്കി മല്‍സരത്തിന് അയച്ചു. എന്നാല്‍,  യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ കഥ  മാറി. മല്‍സര വീഡിയോയ്ക്ക് അപ്പുറം അത് വൈറലായി. ഇന്ത്യന്‍ അറേഞ്ച്ഡ് മാര്യേജ് സങ്കല്‍പ്പങ്ങളെ രൂക്ഷമായി പരിഹസിക്കുന്ന ഒരു കിടിലന്‍ സ്പൂഫ് എന്ന നിലയില്‍ അതിന് ലോകമെങ്ങും കൈയടികള്‍ ലഭിക്കുകയാണ്. 

എന്നാല്‍,  യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ കഥ  മാറി. മല്‍സര വീഡിയോയ്ക്ക് അപ്പുറം അത് വൈറലായി. ഇന്ത്യന്‍ അറേഞ്ച്ഡ് മാര്യേജ് സങ്കല്‍പ്പങ്ങളെ രൂക്ഷമായി പരിഹസിക്കുന്ന ഒരു കിടിലന്‍ സ്പൂഫ് എന്ന നിലയില്‍ അതിന് ലോകമെങ്ങും കൈയടികള്‍ ലഭിക്കുകയാണ്. 

 അസ്മിത ഘോഷ്, അനുകൃപ എലങ്കോ, കൃപ വര്‍ഗീസ് എന്നീ മൂന്ന് വിദ്യാര്‍തഥിനികളാണ് ഈ വീഡിയോയുടെ ശില്‍പ്പികള്‍. കാര്‍ലി റേ ജെപ്‌സണിന്റെ പ്രശസ്തമായ 'കാള്‍ മേ ബീ' എന്ന ഗാനത്തിന്റ പാരഡിയാണ് ഇവര്‍ തയ്യാറാക്കിയത്. ഒരു തമിഴ് യാഥാസ്ഥിതിക കുടുംബത്തിലെ വീട്ടമ്മ മകന് വിവാഹം ആലോചിക്കുന്നതിനുള്ള പരസ്യം എന്ന രീതിയിലാണ് ഇവര്‍ ഇത് തയ്യാറാക്കിയത്.

യാഥാസ്ഥിതിക കുടുംബത്തിനകത്ത്  വിദ്യാസമ്പന്നയായ ഒരു സ്ത്രീ എങ്ങനെയാവണമെന്ന കടുംപിടിത്തങ്ങളാണ് ഈ പരസ്യം പറയുന്നത്. 'ഈ വരികള്‍ അത്ര അസാധാരണമല്ലെന്നും മിക്കവാറും വിവാഹ പരസ്യങ്ങളില്‍ കാണുന്ന പതിവ് വരികളാണ് അവയെന്നും ഇവര്‍ പറയുന്നു. അസ്മിതയും അനുകൃപയുമാണ് ഗാനമാലപിച്ചത്. കൃപയാണ്  അമ്മായിയമ്മയായി സ്ത്രീകനില്‍ വരുന്നത്.

കണ്ടു നോക്കൂ, ആ വീഡിയോ: 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഹീത്രോ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ട് മുമ്പ്; അതിശയിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് ഖത്തർ എയർവേയ്‌സ്
ഹൽദിക്കിടെ ബിയർ ചലഞ്ചുമായി വധുവും വരനും, ‌ഞെട്ടിച്ച് വധു; ചേരിതിരിഞ്ഞ് പ്രതികരണവുമായി നെറ്റിസെൻസ്