
അമേരിക്കയിലെ ബ്രൂക്ക്‌ലിനിലാണ് സംഭവം. എട്ടു കോടി രൂപ വിലവരുന്ന ഇരു നില ബംഗ്ലാവിലാണ് ഇവര്‍ താമസിച്ചിരുന്നത്. ലിന്റ വാള്‍ഡ്മാന്‍ എന്ന 74കാരിയും സഹോദരി ഹോപ് വീറ്റണുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇരുവരും അവിവാഹിതരാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഹോപ് വീറ്റണിനെ കാണാത്തതിനാല്‍ അയല്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ലിന്റ വാള്‍ഡ്മാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.
അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്, പൊലീസ് ഇക്കാര്യം അന്വേഷിച്ച് ചെന്നെങ്കിലും ലിന്റ സഹകരിക്കാത്തതിനാല്‍, അന്വേഷണം നടന്നിരുന്നില്ല. ഇക്കഴിഞ്ഞ ദിവസം, വീട്ടിലെ കേടായ പൈപ്പുകള്‍ നന്നാക്കാന്‍ ചെന്ന ബന്ധുവാണ് അടുക്കളയില്‍ ഹോപ് വീറ്റണിന്റെ മൃതദേഹം കിടക്കുന്നത് കണ്ടത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തി. ലിന്റയ്ക്ക് മാനസിക അസ്വസ്ഥത ഉള്ളതായി പൊലീസ് പറഞ്ഞു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം