കേരളത്തോട് ജിഷയുടെ അമ്മ ചോദിക്കുന്നു; മറന്നോ എന്റെ മകളെ?

Published : May 23, 2016, 06:14 AM ISTUpdated : Oct 04, 2018, 05:44 PM IST
കേരളത്തോട് ജിഷയുടെ അമ്മ ചോദിക്കുന്നു; മറന്നോ എന്റെ മകളെ?

Synopsis

കൊച്ചി: ജിഷയുടെ അമ്മ രാജേശ്വരി ഇപ്പോഴും അവിടെയുണ്ട്. അതേ ആശുപത്രിക്കിടക്കയില്‍. മകള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ദിവസം എത്തിയതാണ് ഈ ആശുപത്രി കിടക്കയില്‍. പിന്നെ അവിടെ തന്നെയാണ്. 

പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മയുടെ കണ്ണീര്‍ തോരുന്നേയില്ല. ഇതിനടെ പലതും നടന്നു. നാടു മുഴുവന്‍ ജിഷയ്ക്കു വേണ്ടി രംഗത്തുവന്നു. പ്രധാനമന്ത്രി അടക്കമുള്ള വമ്പന്‍ നേതാക്കള്‍ ഇടപെട്ടു. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രതിഷേവുമായി ഇറങ്ങി. കേരളത്തിലും പുറത്തും യുവത്വം പ്രതിഷേധവുമായി തെരുവുകളിലിറങ്ങി. ടിവിയില്‍ മാത്രം കണ്ടിരുന്ന വലിയ നേതാക്കള്‍ അമ്മയെ കേള്‍ക്കാന്‍ വന്നു. നീതി കിട്ടാന്‍ വേണ്ടതു ചെയ്യാമെന്നു അവര്‍ വാക്കു നല്‍കി. പൊലീസ് അന്വേഷണത്തിലെ ഓരോ അനക്കവും വാര്‍ത്തകളായി.  

എന്നിട്ടും ഈ അമ്മയ്ക്കു നീതി കിട്ടിയതേയില്ല. പ്രതി ഇനിയും ദുരൂഹതയായി തുടരുന്നു. കൊല നടന്ന ഉടന്‍ തന്നെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയുടെ ഫലമാണത്. തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരുന്ന ജിഷയുടെ അരുംകൊല ഇപ്പോള്‍ എല്ലാവരും മറന്ന മട്ടാണ്. ആരും ഇപ്പോള്‍ ഈ അമ്മയെ തേടി വരാറില്ല. ജിഷയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ഓണ്‍ലൈന്‍ ലോകവും മറ്റ് തിരക്കുകളിലാണ്. 

ഈ സാഹചര്യത്തില്‍ വീണ്ടും നമ്മള്‍ ഈ അമ്മയെ കേള്‍ക്കേണ്ടതുണ്ട്. ഈ അമ്മയുടെ കണ്ണീര്‍ തുടക്കാന്‍ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. പുതിയ മന്ത്രിസഭ ബുധനാഴ്ച അധികാരത്തിലേറുമ്പോള്‍ മുഖ്യ പരിഗണനയായി ഈ വിഷയം ഉണ്ടാവേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു ഈ അമ്മയുടെ നിലവിളികള്‍. 

കേള്‍ക്കാം, ആ അമ്മ പറയുന്ന വാക്കുകള്‍

 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്