അന്ധത വഴിമാറി, ഇവര്‍ക്കുമുന്നില്‍

Published : Jan 28, 2017, 12:33 PM ISTUpdated : Oct 04, 2018, 07:51 PM IST
അന്ധത വഴിമാറി, ഇവര്‍ക്കുമുന്നില്‍

Synopsis

ജോണ്‍ ബ്രാംബ്ലിറ്റ് 
മുപ്പതാമത്തെ വയസ്സില്‍ ഇദ്ദേഹത്തിന് രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. തലച്ചോര്‍ സംബന്ധമായ രോഗമായിരുന്നു കാരണം. തുടര്‍ന്ന് വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയ ജോണ്‍ ബ്രാംബ്ലിറ്റ്  തന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ചിത്രകാരനെ പുറത്തെടുത്തു. ഓരോ നിറങ്ങളുടെയും കട്ടി വിരലുകള്‍ കൊണ്ട് തൊട്ടറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വരച്ചത്. ആ ചിത്രങ്ങള്‍ പിന്നീട് ലോകം വാഴ്ത്തി. 

ഹെലന്‍ കെല്ലര്‍ 
ആദ്യമായി ഒരു ബാച്ചിലര്‍ ഡിഗ്രിയെടുത്ത അന്ധയും ബധിരയുമായ വ്യക്തിയായിരുന്നു ഹെലന്‍ കെല്ലര്‍. 19 മാസം പ്രായമുള്ളപ്പോള്‍ തന്നെ തലച്ചോര്‍ സംബന്ധമായ പനിബാധിച്ച് കാഴ്ച, കേള്‍വി എന്നിവ നഷ്ടപെട്ടു. തുടര്‍ന്ന് ആനി സള്ളിവന്‍ എന്നൊരു ടീച്ചറുടെ സഹായത്തോടെ പ്രകൃതിയെയും നിത്യോപയോഗ സാധനങ്ങളെയും തൊട്ടറിഞ്ഞും ഗന്ധം മനസ്സിലാക്കിയും പഠിച്ചു. അമേരിക്കന്‍ എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളില്‍ ലോകശ്രദ്ധ നേടി. ആത്മകഥ: 

ലൂയി ബ്രയില്‍ 
അന്ധരുടെ വായനാ ലിപിയായ 'ബ്രയില്‍ ലിപി'യുടെ ഉപജ്ഞാതാവ്. കുട്ടിക്കാലത്തു ഒരപകടം സംഭവിച്ചതിനെ തുടര്‍ന്ന് രണ്ട് കണ്ണിലെയും കാഴ്ച നഷ്ടപ്പെട്ടു. തുടര്‍ന്ന് മനസ്സിലെ ആശയങ്ങളെ രേഖപ്പെടുത്താനും അത് മറ്റ് അന്ധരായവര്‍ക്ക് തൊട്ട് മനസിലാക്കാനുമായി ഒരു ലിപി ആവിഷ്‌ക്കരിച്ചു. ബ്രയില്‍. കാഴ്ചാ പരിമിതരുടെ ഭാഷയാണ് ഈ ലിപി ഇന്ന്. 

മര്‍ല റുണ്യന്‍ 
അമേരിക്കന്‍ അത്‌ലറ്റ്. ഒന്‍പതാം വയസ്സില്‍ കാഴ്ചഞരമ്പിന്റെ ജനിതകപരമായ കാരണങ്ങളാല്‍ കാഴ്ച നഷ്ടപ്പെട്ടു. 1992 ലെ പാരാലിംപിക്‌സില്‍ നാല് സ്വര്‍ണ്ണ മെഡലുകള്‍ നേടി. 2000 ലെ സിഡ്‌നി ഒളിംപിക്‌സില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കി.

പ്രഞ്ജാല്‍ പാട്ടീല്‍ 
നമ്മുടെ രാജ്യത്തിനു അഭിമാനിക്കാന്‍ ഒരാള്‍ കൂടി. പ്രഞ്ജാല്‍ പാട്ടീല്‍. ആറാം വയസ്സില്‍ ഒരാപകടം മൂലം കാഴ്ച നഷ്ടപ്പെട്ട പാട്ടീല്‍ തുടര്‍ വിദ്യാഭാസം മുഴുവന്‍ ബ്രയില്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഗ്രാജുവേഷന്‍. ആര്‍ട്‌സില്‍ മാസ്റ്റര്‍ ഡിഗ്രി. ഇടയിലെപ്പോഴോ ഐഎഎസിനോട് തോന്നിയ മോഹവും കഠിനാദ്ധ്വാനവും വെറുതെയായില്ല. ആദ്യ ശ്രമത്തില്‍ തന്നെ യുപിഎസ്‌സി പരീക്ഷയെഴുതി. അഖിലേന്ത്യ പരീക്ഷയില്‍ 773 സ്ഥാനം കരസ്ഥമാക്കി.

 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!