പി.കെ ബിജു എം പി ഡോക്ടറാവാന്‍ ഇനി ഈ കടമ്പ കൂടി!

Published : Jun 28, 2017, 03:59 PM ISTUpdated : Oct 04, 2018, 04:50 PM IST
പി.കെ ബിജു എം പി ഡോക്ടറാവാന്‍  ഇനി ഈ കടമ്പ കൂടി!

Synopsis

കോട്ടയം മാഞ്ഞൂര്‍ സൗത്ത് പറയന്‍ പറമ്പില്‍ കുട്ടപ്പന്റെയും ഭവാനിയുടെയും മകനായി 1974 ഏപ്രില്‍ 3ന്്  ജനിച്ച പി.കെ ബിജു മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ 2000 ലാണ് പിഎച്ച്ഡി ആരംഭിക്കുന്നത്. മാഞ്ഞൂര്‍ ശ്രീ നാരായണവിലാസം സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം. പി.കെ.വി.എം.എന്‍.എസ്.എസ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യഭ്യാസം. മാന്നാനം കെ.ഇ.കോളേജില്‍ നിന്നും പ്രീഡിഗ്രിയും രസതന്ത്രത്തില്‍ ബിരുദവും. പിന്നീട്, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഇതിനു ശേഷമാണ്, ഡോ. എം.ആര്‍ ഗോപിനാഥന്‍ നായരുടെ കീഴില്‍ പോളിമര്‍ കെമിസ്ട്രിയില്‍ ഗവേഷണം ആരംഭിച്ചത്. സ്വാഭാവിക റബ്ബറിന്റെയും പോളിവിനൈല്‍ ക്ലോറൈഡിന്റെയും സംയുക്തങ്ങള്‍ രൂപീകൃതമാകുന്നത് സംബന്ധിച്ചായിരുന്നു ഗവേഷണം. 

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തിയ ബിജു എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിന്റെ തിരക്കിട്ട പൊതുജീവിതത്തിനിടയിലും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2003 മുതല്‍ തുടര്‍ച്ചയായി രണ്ടുതവണ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് ദേശീയ ജോയിന്റ് സെക്രട്ടറി,ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2008 സെപ്തംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന എസ്.എഫ്.ഐയുടെ പതിമൂന്നാം ദേശീയ സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം ആലത്തൂര്‍ ലോക് സഭാ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

'ഏല്‍പ്പിക്കപ്പെട്ട ഒരു ജോലി നീണ്ടു പോവുന്നതില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാണിപ്പോള്‍ പൂര്‍ണ്ണമാവുന്നത്. അതിന്റെ സന്തോഷമുണ്ട്'-പി.കെ ബിജു പറഞ്ഞു.  

സംഘടനാ പ്രവര്‍ത്തനത്തിന്റെയും പൊതുപ്രവര്‍ത്തനത്തിന്റെയും തിരക്കുകളും ജനപ്രതിനിധി എന്ന നിലയിലുള്ള തിരക്കുകളും പിന്നീട് ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി മുഴുകുന്നതിന് തടസ്സമായി. ഇതിനെ തുടര്‍ന്നാണ് 17 വര്‍ഷത്തോളം ഗവേഷണം നീണ്ടത്്. എങ്കിലും, കിട്ടുന്ന സമയങ്ങളിലെല്ലാം ലാബിലെത്തി ഗവേഷണത്തില്‍ മുഴുകിയ ബിജു 2015ല്‍ തിസീസ് സമര്‍പ്പിച്ചു. ഇക്കാലത്തിനിടെ, അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളില്‍ നാല് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.  

ഗവേഷണവുമായി ബന്ധപ്പെട്ട അവസാന കടമ്പയായ ഓപ്പണ്‍ ഡിഫന്‍സാണ് നാളെ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ബിജു. സര്‍വകലാശാലാ കാമ്പസ് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഇന്ന് വൈകിട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍വെച്ച് മോക് പ്രസന്‍േറഷന്‍ നടക്കും. പ്രസന്‍േറഷനുള്ള സ്‌ലൈഡുകളും മറ്റും തയ്യാറാക്കുന്ന അവസന ജോലികളിലാണ് ഇപ്പോള്‍ ബിജു.  

ഏറെ കാലമായി അലട്ടിയിരുന്ന ഒരു കാര്യമാണ് ശുഭാന്ത്യത്തില്‍ എത്തുന്നതെന്ന് പി.കെ ബിജു എം പി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'ഏല്‍പ്പിക്കപ്പെട്ട ഒരു ജോലി നീണ്ടു പോവുന്നതില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാണിപ്പോള്‍ പൂര്‍ണ്ണമാവുന്നത്. അതിന്റെ സന്തോഷമുണ്ട്'-പി.കെ ബിജു പറഞ്ഞു.  

ഭാര്യ വിജിയും ഒന്നര വയസ്സുള്ള കുഞ്ഞും ദില്ലിയിലാണുള്ളത്. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം