
കൊൽക്കത്ത: ആത്മവിശ്വാസവും മനക്കരുത്തും കൊണ്ട് മഹാപർവതങ്ങൾ കീഴടക്കുകയാണ് 35ക്കാരനായ സത്യാറപ് സിദ്ധാന്ത. 2017ൽ നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ നിരകളിലൊന്നായ പിക്കോ ദേ ഓറിസാബ കീഴടക്കിയതിന് പിന്നാലെ തന്റെ പേരിൽ പുതിയൊരു റേക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സിദ്ധാന്ത.
അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ മൗണ്ട് സിഡ്ലിയിലെ ഏഴ് കൊടുമുടികളാണ് സിദ്ധാന്ത കീഴടക്കിയത്. ഇതോടെ ഏഴ് കൊടുമുടികൾ കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന പേര് നേടിയിരിക്കുകയാണ് സിദ്ധാന്ത. മൈനസ് 40 ഡിഗ്രി സെൽഷ്യസിൽ ഇന്ത്യൻ സമയം രാവിലെ 6.28 ഓടെയാണ് സിഡ്ലിയിലെത്തിയത്. കൈയ്യിലുണ്ടായിരുന്ന ഇൻറിച്ച് സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്റർ ഉപയോഗിച്ചാണ് സിദ്ധാന്ത കൊടിമുടികളിലെത്തിയത്.
ആഫ്രിക്കയിലെ മൗണ്ട് കിളിമഞ്ചാരോ, യൂറോപ്പിലെ മൗണ്ട് എൽബ്രസ്, അലാസ്കയിലെ മൗണ്ട് ഡിനാലി, ഫ്രാൻസിലെ മൗണ്ട് മോങ്ക് ബ്ലാങ്ക് തുടങ്ങിയ കൊടുമുടികളും സിദ്ധാന്ത കീഴടക്കിയിട്ടുണ്ട്. കൊൽക്കത്തയിലെ ഹരിദ്വേപൂർ സ്വദേശിയായ സിദ്ധാന്ത ബംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജോലി ചെയ്യുകയാണ്.