പോയവരാരും മടങ്ങി വരാത്ത ഒരു ആളെക്കൊല്ലി ദ്വീപ്!

Published : Sep 07, 2020, 12:21 PM IST
പോയവരാരും മടങ്ങി വരാത്ത ഒരു ആളെക്കൊല്ലി ദ്വീപ്!

Synopsis

അതുവരെ ആ ദ്വീപില്‍ പോയവരാരും തിരികെ വന്നിട്ടില്ലെന്ന് ഗോത്രവിഭാഗക്കാര്‍ പറഞ്ഞു. ഒറ്റയടിക്ക് ആ ദ്വീപിലുള്ളവരെ മുഴുവന്‍ കാണാതായ സംഭവവും ഉണ്ടായിട്ടുണ്ട്. അതിനുശേഷം ആരും ആ ദ്വീപിലേക്ക് പോവാന്‍ തയ്യാറായിട്ടില്ല. 

ലോകത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന ദ്വീപ് ഒരുപക്ഷെ ഇതായിരിക്കും. കെനിയയിലെ എന്‍വൈറ്റനേറ്റ്. കാരണമുണ്ട്, ആ ദ്വീപില്‍ പോയവരാരും മടങ്ങി വരാറില്ല. എന്‍വൈറ്റനേറ്റിന്‍റെ അര്‍ത്ഥം തന്നെ ഗോത്രഭാഷയില്‍ 'നോ റിട്ടേണ്‍' എന്നാണ്. കെനിയയിലെ ടെര്‍ക്കാന തടാകത്തിലെ ഒരുപാട് ദ്വീപുകളില്‍ ഒന്നു മാത്രമാണിത്. 

ഫ്യൂക്സ് എന്ന ബ്രിട്ടീഷ് പര്യവേഷകന്‍റെ സംഘത്തിലെ രണ്ടുപേര്‍ അവിടെച്ചെന്ന് കാണാതായതോടെയാണ് ദ്വീപ് കൂടുതല്‍ അറിയപ്പെട്ടു തുടങ്ങിയത്. 1935 ലാണ് വിവിയന്‍ ഫ്യൂക്സ് എന്ന ബ്രിട്ടീഷ് പര്യവേഷകന്‍ ടെര്‍ക്കാന തടാകത്തിനു ചുറ്റമുള്ള ദ്വീപുകളെ കുറിച്ച് പഠിക്കാന്‍ ചെല്ലുന്നത്. ഒരു സംഘമായിരുന്നു ഫ്യൂക്സിന്‍റേത്. അതില്‍ മാർട്ടിൻ ഷെഫ്‌ലിസ്, ബിൽ ഡേസണ്‍ എന്നീ രണ്ടുപേരെ ഫ്യൂക്സ് എന്‍വൈറ്റനേറ്റിലേക്കും അയച്ചു. പക്ഷെ, ആ രണ്ടുപേരും പിന്നെ തിരിച്ചു വന്നേയില്ല. അവരെക്കുറിച്ച് അന്വേഷിക്കാന്‍ കൂടെച്ചെല്ലാനായി ഫ്യൂക്സ് ഗോത്ര വര്‍ഗക്കാരെ വിളിച്ചു. പക്ഷെ, ആരുമാരും കൂടെച്ചെന്നില്ല. ഇതിനു പിന്നിലെ കഥ എന്താണെന്നറിഞ്ഞേ തീരൂ എന്നായി ഫ്യൂക്സിന്. 

അതുവരെ ആ ദ്വീപില്‍ പോയവരാരും തിരികെ വന്നിട്ടില്ലെന്ന് ഗോത്രവിഭാഗക്കാര്‍ പറഞ്ഞു. ഒറ്റയടിക്ക് ആ ദ്വീപിലുള്ളവരെ മുഴുവന്‍ കാണാതായ സംഭവവും ഉണ്ടായിട്ടുണ്ട്. അതിനുശേഷം ആരും ആ ദ്വീപിലേക്ക് പോവാന്‍ തയ്യാറായിട്ടില്ല. മാർട്ടിൻ ഷെഫ്‌ലിസിന്‍റെയും, ബിൽ ഡേസണിന്‍റെയും കയ്യിലുള്ള ആധുനികരീതിയിലുള്ള ഉപകരണങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്കൊന്നും സംഭവിക്കില്ലെന്ന് അടുത്ത ദ്വീപുകാര്‍ കരുതിയത്രേ. 

അങ്ങനെ, ഫ്യൂക്സ് ആ ദ്വീപിനെ കുറിച്ച് കൂടുതലറിയാന്‍ ശ്രമിച്ചു. നേരത്തെ അവിടെ ആളുകള്‍ താമസിച്ചിരുന്നു. കൃഷിയുമായിക്കഴിയുകയായിരുന്നു ജനങ്ങള്‍. അവിടുത്തെ സസ്യങ്ങള്‍ക്കെല്ലാം ഒരുതരം പച്ചനിറമായിരുന്നു. മനോഹരമായ പാറക്കൂട്ടങ്ങള്‍... അങ്ങനെ അങ്ങനെ... പക്ഷെ, കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ പുക പോലെയുള്ള ചില രൂപങ്ങള്‍ വീടുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇങ്ങനെയുള്ള പുകമനുഷ്യരെ തൊടുന്നവരാകട്ടെ ആ പുകയ്ക്കൊപ്പം അന്തരീക്ഷത്തില്‍ മറയാനും തുടങ്ങിയെന്നാണ് പറയുന്നത്. ദ്വീപിലുള്ള മനുഷ്യരുടെ ശവശരീരങ്ങളും പലയിടത്തും പ്രത്യക്ഷപ്പെടുന്നത്. അതോടെ ആ ദ്വീപ് 'ശാപം പിടിച്ച ദ്വീപെ'ന്ന് അറിയപ്പെട്ടു തുടങ്ങി. ആരും അങ്ങോട്ടു പോകാതെയുമായി. ഫ്യൂക്സ് ഇതിനെ കഥകളെന്ന് പറഞ്ഞാണ് എഴുതിയിരിക്കുന്നത്.

എന്നാല്‍, ശരിക്കും ഇതിനൊക്കെ പിന്നിലെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ശാസ്ത്രീയമായ എന്തെങ്കിലും ഒരു സത്യമുണ്ടായിരിക്കാം എന്ന് വിശ്വസിക്കുക മാത്രമാണ് ചെയ്യാനാവുക. 
 

PREV
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി