ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

Published : Apr 27, 2016, 05:27 AM ISTUpdated : Oct 04, 2018, 10:23 PM IST
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

Synopsis

ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ എവോണ്‍ നദിക്കരയിലെ സ്ട്രാറ്റ്‌ഫോര്‍ഡ്  നഗരം ഉത്സവത്തിമിര്‍പ്പിലാണ്. ഷേക്‌സ്പിയറുടെ ജന്മസ്ഥലമായ ഇംഗ്ലണ്ടിലെ സ്ട്രാറ്റ്‌ഫോര്‍ഡല്ല, ഇത് കാനഡയിലെ ഒണ്ടാറിയോ പ്രവിശ്യയിലെ സ്ട്രാറ്റ്‌ഫോര്‍ഡ് നഗരത്തിലെ കാര്യമാണ്. ഇവിടെയാണ് കനേഡിയന്‍ പാട്ടുകാരനായ ജസ്റ്റിന്‍ ബീബര്‍ വളര്‍ന്നത്.  

ഷേക്‌സ്പിയര്‍ നാടകങ്ങളാല്‍ നാല് സ്ഥിരം തിയേറ്ററുകള്‍ ശബ്ദമുഖരിതമാകുന്ന ഏഴു മാസങ്ങളില്‍ കലാസാംസ്‌കാരിക മേഖലയിലുള്ളവര്‍ക്കൊപ്പം ഒരു നഗരം തന്നെ ഉത്സവ ലഹരിയില്‍ ആറാടുന്നു. സ്ട്രാറ്റ്‌ഫോര്‍ഡ് ഷേക്‌സ്പിയറെന്‍ ഫെസ്റ്റിവല്‍ എന്നറിയപ്പെട്ടിരുന്ന നാടകോത്സവമാണ് ഇപ്പോള്‍ സ്ട്രാറ്റ്‌ഫോര്‍ഡ് ഫെസ്റ്റിവലായത്. ഗ്രീക്ക് ആംഫിതീയറ്ററിന്റെതയും, ഗ്ലോബ് തിയേറ്ററിന്റെ.യും ക്ലാസ്സിക് ഭാവങ്ങളോടെ എവോണ്‍ നദിക്കരയില്‍ നിലകൊളളുന്ന ഫെസ്റ്റിവല്‍ തിയറ്ററില്‍ മാക്‌ബെത്ത് കാണണം എന്നുള്ള മോഹം അങ്ങിനെ കിടക്കുന്നതിനിടയിലാണ് സ്ട്രാറ്റ്‌ഫോര്‍ഡിലെ മറ്റൊരു ഉത്സവ കാഴ്ച കാണാന്‍ പറ്റിയത്.

ജസ്റ്റിന്‍ ബീബര്‍
 
അരയന്നങ്ങളുടെ നാട്
ഉത്സവ ദിനം ഏപ്രില്‍ മാസത്തെ ആദ്യത്തെ ഞായറാഴ്ചയാണ്. എന്നാലും കാലാവസ്ഥയുടെ സ്ഥിതി അനുസരിച്ച് പ്രധാന പരിപാടിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടാണ് പുറപ്പെട്ടത്. മഞ്ഞു വീഴ്ചയും തണുപ്പുമുള്ളതിനാല്‍  ഉത്സവം നീട്ടി വെക്കാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിരുന്നു. ഓണ്‍ലൈന്‍ നോട്ടീസ് പ്രകാരം രാവിലെ പത്ത് മണി മുതല്‍ക്കാണ് പരിപാടികള്‍ തുടങ്ങുന്നത്. ഉത്സവത്തോടനുബന്ധിച്ച് എവോണ്‍ നദീത്തീരത്തെ പാര്‍ക്കിംഗ് സൗജന്യമായിരുന്നു. തണുപ്പായിട്ടും ഉത്സവത്തിരക്കിന് കുറവില്ല. താറാവുകള്‍ നീന്തി നടക്കുന്ന നദിയുടെ തീരത്ത് കുട്ടികളുടെ ബഹളമാണ്. 'കം.. കം' എന്ന് വിളിക്കുമ്പോള്‍ താറാവുകള്‍ കരയിലേക്ക് വരാതെ ദൂരേക്ക് പോവുകയാണ്. അത് കാണുമ്പോള്‍ കിടാങ്ങള്‍ക്ക്  സങ്കടമാവുന്നുണ്ട്. അവരുടെ അടുത്ത് നില്ക്കുനന്ന കുട്ടിയല്ലാത്ത ഞാന്‍ 'ബ്ബാ... ബ്ബാ..' ന്ന് വിളിച്ചു നോക്കി, ശബ്ദം കേട്ട ദിക്കിലേക്ക് താറാവുകള്‍ നീന്തി വരുന്നുണ്ട്, അത് കണ്ടപ്പോള്‍ കുട്ടികള്‍ക്കും സന്തോഷമായി. പിന്നെ കോറസ്സായി 'ബ്ബാ... ബ്ബാ..' വിളിയായി. അതോടെ ഞാന്‍ അവിടെനിന്ന് വലിഞ്ഞു.

കഥയൊക്കെ കേട്ട് കഴിഞ്ഞപ്പോള്‍ എനിക്കിവരെയൊക്കെ കാണാന്‍ ധൃതിയായി. തിടുക്കം കൂട്ടിയിട്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം കാലാവസ്ഥ അരയന്നങ്ങള്‍ക്ക്  അനുകൂലമാണെങ്കില്‍ മാത്രമേ അവരെ തണുപ്പില്‍ നിന്ന് സംരക്ഷിക്കുന്ന വീട്ടില്‍ നിന്ന് പുറത്തിറക്കൂ. ആനയെ ചമയങ്ങള്‍ അണിയിച്ച് പൊരിഞ്ഞ ചൂടത്ത് എഴുന്നളിച്ചാഘോഷിക്കുന്നത് കണ്ടു ശീലിച്ച നമുക്കിത് കാണുമ്പോള്‍ തമാശ തോന്നിയേക്കാം.

കുട്ടിക്കൂട്ടങ്ങളെ വിട്ട് കുറച്ചു മുന്നോട്ട് നടന്നപ്പോള്‍ വേറെയൊരിടത്ത് ആളുകള്‍ കൂടി നില്‍ക്കുന്നു. ആ കൂട്ടത്തിലൊരാളായി ഞാനും ചേര്‍ന്നതിനാല്‍ ലോര്‍ഡ് നെല്‍സന്റെയും ലേഡി ഹാമില്‍ട്ടണിന്റെയും പ്രണയ കഥ കേള്‍ക്കാന്‍ കഴിഞ്ഞു. രണ്ടു വര്‍ഷത്തോളമായി ലേഡി ഹാമില്‍ട്ടണ്‍ ലോര്‍ഡ്് നെല്‍സന്റെ സ്വന്തമായിട്ട്. അവരങ്ങിനെ സ്‌നേഹിച്ചും കലഹിച്ചും ജീവിച്ചു വരുന്നിടത്തേക്കാണ് വില്ലനായി നൈക്കിന്റെ വരവ്. കുറച്ചു നാളായി അവന്‍ ലേഡി ഹാമില്‍ട്ടണിനെ നോട്ടമിട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം എവോണ്‍ നദിയൊരു അങ്കത്തട്ടായി. കനകം മൂലം കാമിനി മൂലം എന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാവുകയായിരുന്നു. പൊരിഞ്ഞ വഴക്ക്. ലോര്‍ഡ് നെല്‍സണും നൈക്കും തമ്മില്‍. രണ്ടു തവണ നൈക്കിന്റെ കഴുത്തില്‍ നിന്ന് ചോര പൊടിഞ്ഞു. ഇതെല്ലാം കണ്ടാസ്വാദിക്കുന്ന ഒരേയൊരാള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ, അത് ലേഡി ഹാമില്‍ട്ടണായിരുന്നു. മറ്റെല്ലാവരും ഇതെന്താവും എന്നറിയാന്‍ ശ്വാസം അടക്കിപ്പിടിച്ച് കരയില്‍ നില്‍ക്കുന്നു. ഒടുവില്‍ പാര്‍ക്കിലെ സന്നദ്ധ സേവകന്‍ വെള്ളത്തിലേക്ക് എടുത്തുചാടി നൈക്കിനെ ഒതുക്കി കരയിലേക്ക് കൊണ്ട് വന്നു. മര്യാദ കേടായി പെരുമാറിയതിന് നൈക്കിനെ അഞ്ച് ദിവസം ജയിലിലും കിടത്തി. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്  ജീവിച്ചിരിക്കുന്ന അരയന്നങ്ങളുമായി സാമ്യമുണ്ട്. ഇതവരുടെ കഥയാണ്. അരയന്നോല്‍സവം കാണാനാണ് ഞങ്ങള്‍ എവോണ്‍ നദി കരയിലേ പൂരപ്പറമ്പിലേക്ക് വന്നത്.

ആനയും അരയന്നവും
കഥയൊക്കെ കേട്ട് കഴിഞ്ഞപ്പോള്‍ എനിക്കിവരെയൊക്കെ കാണാന്‍ ധൃതിയായി. തിടുക്കം കൂട്ടിയിട്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം കാലാവസ്ഥ അരയന്നങ്ങള്‍ക്ക്  അനുകൂലമാണെങ്കില്‍ മാത്രമേ അവരെ തണുപ്പില്‍ നിന്ന് സംരക്ഷിക്കുന്ന വീട്ടില്‍ നിന്ന് പുറത്തിറക്കൂ. ആനയെ ചമയങ്ങള്‍ അണിയിച്ച് പൊരിഞ്ഞ ചൂടത്ത് എഴുന്നളിച്ചാഘോഷിക്കുന്നത് കണ്ടു ശീലിച്ച നമുക്കിത് കാണുമ്പോള്‍ തമാശ തോന്നിയേക്കാം.

1918 ല്‍ ജെ. സി. ഗാര്‍ഡനാണ് ആദ്യമായി രണ്ട് മ്യുട്ട് സ്വാനുകളെ സ്ട്രാറ്റ്‌ഫോര്‍ഡ് നഗരത്തിന് സമ്മാനിച്ചത്. പിന്നീട് 1967 ല്‍ എലിസബത്ത് രാജ്ഞിയുടെ രാജകീയ അരയന്ന കൂട്ടത്തില്‍ നിന്ന് ആറെണ്ണത്തിനെ കാനഡയിലേക്ക് സമ്മാനമായി കൊടുത്തയച്ചു. അതില്‍ രണ്ടെണ്ണം സ്ട്രാറ്റ്‌ഫോര്‍ഡി്‌ലും എത്തി. ഇപ്പോള്‍ ഇവിടെയുള്ളതെല്ലാം അവരുടെ പിന്‍ഗാാമികളാണ്. അമ്പതുവര്‍ഷത്തോളം നിസ്വാര്‍ത്ഥമായി ഈ അരയന്നങ്ങളെ പരിപാലിച്ച റോബര്ട്ട്  ജെ മില്ലറുടെ സേവനങ്ങള്‍ ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നു. പത്ത് വര്‍ഷം എവോണ്‍ നദി ഭരിച്ച കുപ്രസിദ്ധനായ ക്ലയ്ട് അരയന്നമായിരുന്നു റോബര്ട്ട്  മില്ലറുടെ പ്രിയ സുഹൃത്ത്. കൊലക്കുറ്റം ചുമത്തപ്പെട്ട ക്ലയ്ട് ചീത്തയായത് പ്രണയം മൂത്തിട്ടാണെന്ന് റോബര്‍ട്ട്  വിശ്വസിച്ചു. ഓരോ അരയന്നങ്ങളെ കുറിച്ചും അദ്ദേഹത്തിന് മനപാഠമായിരുന്നു. അത്രയേറെ അവരെ സ്‌നേഹിച്ചും ശിക്ഷിച്ചും അവരുടെ കൂടെ ജീവിച്ച റോബര്‍ട്ട്  2007 ലാണ് ഈ ലോകത്തോട് വിട പറഞ്ഞത്. അറിയാത്ത ലോകത്തെ അരയന്നങ്ങളുടെ വീട്ടില്‍  റോബര്‍്ട്ട്  ഏറെ സ്‌നേഹിച്ച ക്ലയ്ടിനൊപ്പം സന്തോഷത്തോടെ കഴിയുന്നുണ്ടാവും.

പൂരപ്പറമ്പ്
പൂരപ്പറമ്പിലൊരു കോണിലായി ജാലവിദ്യക്കാരന്റെു പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.  ഐസ് ക്രീം വണ്ടികളുടെയും മറ്റ് ചെറിയ സ്റ്റാളുകളുടെയും അരികില്‍ ആംബുലന്‍സും മെഡിക്കല്‍ ടീമും പോലീസും ജാഗ്രതയോടെ നില്ക്കു്ന്നു. അയ്യേ, അത്യാവശ്യം വലിയൊരു കല്യാണത്തിനുള്ള ആളുകള്‍ പോലും ഇല്ലാത്ത ഈ ഉത്സവത്തിനാണോ ഇത്രയും സംരക്ഷണം. ഇതിലും വലിയ പൂരവും വെടിക്കെട്ടും നിയമങ്ങളെയൊക്കെ മറികടന്ന് യാതൊരുവിധ സുരക്ഷിത സംവിധാനങ്ങളും ഇല്ലാതെ പുഷ്പം പോലെ നടത്തുന്നു. സായിപ്പെന്താണാവോ നമ്മളെ കണ്ടു പഠിക്കാത്തേ?

ജാലവിദ്യക്കാരന്‍ ഇപ്പോള്‍ ഒറ്റ ചക്രമുള്ള സൈക്കിള്‍ ചവിട്ടി അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയാണ്. കുറച്ചു സമയം അത് നോക്കി നിന്ന് ഞാന്‍ അടുത്ത സ്റ്റാളിലേക്ക് പോയി. അവിടെ നിന്ന് അരയന്ന തൊപ്പി കിട്ടി. പിന്നെ ചെന്നെത്തിയത് നാടക കഥാപാത്രങ്ങളുടെ വേഷത്തില്‍ നില്‍ക്കുന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളുടെ അടുത്താണ്. അവരോട് മിണ്ടിയും പറഞ്ഞും നില്ക്കു മ്പോള്‍ ക്യാമറ മിന്നി. ഉത്സവത്തോടനുബന്ധിച്ച് കളിയൊന്നും ഇല്ല, എങ്കിലും തിയേറ്ററുകള്‍ മെയ് മാസം ആകുമ്പോഴേക്കും സജീവമാകുമെന്നും അപ്പോള്‍ വീണ്ടും സ്ട്രാറ്റ്‌ഫോര്‍ഡിലേക്ക് വരണമെന്നൊക്കെയാണ് അവര്‍ പറഞ്ഞത്. കുട്ടികള്‍ക്കുള്ള സ്റ്റാളില്‍ അരയന്നങ്ങളുടെ പടം വരക്കല്‍ മത്സരം നടക്കുന്നു. ഒരു കുസൃതിക്ക് അവള്‍ വരച്ച അരയന്നത്തിന് എന്തൊക്കെ നിറങ്ങള്‍ കൊടുത്തിട്ടും ഭംഗി പോരാന്ന് തോന്നിയത് കൊണ്ടാവും കൂടുതല്‍ ക്രയോണിനു വേണ്ടി വാശി പിടിക്കുന്നത്.

അരയന്നങ്ങളുടെ പരേഡ്!
തണുപ്പ് വല്ലാതെ കൂടിയതിനാല്‍ തല്‍ക്കാലം പുറത്തുള്ള കറക്കം നിര്‍ത്തി  അടുത്തുള്ളൊരു കെട്ടിടത്തിനകത്തേക്ക് കയറി. രണ്ടു മണിക്കാണ് കാണാന്‍ കാത്തിരിക്കുന്ന പരിപാടി. അരയന്നങ്ങളുടെ പരേഡ്! വസന്തകാലത്തിന്റൊ തുടക്കത്തില്‍ മിക്കവാറും അത് ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെയാവും, സ്ട്രാറ്റ്‌ഫോര്‍ഡ്  പോലീസ് ബാന്‍ഡിന്റെ  അകമ്പടിയോടെ ഇണ ചേരുന്നതിനും കൂടൊരുക്കുന്നതിനുമായി എവോണ്‍ നദിയിലേക്ക് അരയന്നങ്ങളെ  ഇറക്കി വിടുന്ന ചടങ്ങാണ് 'സ്വാന്‍ പരേഡ്'. പോലിസ് ബാന്‍ഡ് എത്തി തയ്യാറെടുപ്പുകള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ പരിപാടി നടക്കുമെന്ന കാര്യമുറപ്പായി. ഇനി പോലിസ് ബാന്‍ഡ് അംഗങ്ങള്‍ ചെന്ന് നമ്മുടെ വിശിഷ്ടാതിഥികള്‍ താമസിക്കുന്ന മോറെസ് ഡ്രൈവിലെ ക്വാര്‍ട്ടേഴ്‌സില്‍നിന്നും ആചാര മര്യാദകളോടെ അരയന്നങ്ങളെ ആനയിച്ച് ലെയ്ക്ക് ഡ്രൈവിലൂടെ നടത്തി നദി കരയിലെത്തിക്കണം. ബാന്‍ഡ് വാദ്യം മുഴങ്ങിയപ്പോള്‍ റോഡിന് നടുവിലൂടെ ഓടി കളിച്ചിരുന്ന കുട്ടികള്‍ വേഗം റോഡരികിലേക്ക് കയറി വഴിയൊരുക്കി. പേരിനൊരു കയര്‍ ഇട്ടിട്ടുണ്ട് റോഡിനിരുവശത്തും.

ആവേശംമൂത്ത് ആളുകള്‍ റോഡിലേക്ക് പരേഡ് നടക്കുമ്പോള്‍ ഇറങ്ങി അരയന്നങ്ങളെ ശല്യം ചെയ്യാതിരിക്കാനാണ് ആ കയര്‍. ബാന്‍ഡ്  വാദ്യം അടുത്തടുത്ത് വരുന്നുണ്ട്. പതിനെട്ട് മ്യുട്ട് അരയന്നങ്ങളുടെ കൂടെ രണ്ടു ചൈനീസ് അരയന്നങ്ങളെയും പോലിസ് ബാന്‍ഡ്  ആനയിച്ച് കൊണ്ട് വരുന്നു. ബാന്‍ഡ്് വാദ്യങ്ങളുടെ ശബ്ദം അരയന്നങ്ങളെ അലസോരപ്പെടുത്താതിരിക്കാന്‍ അവര്‍ തമ്മില്‍ ഒരു നിശ്ചിത അകലമുണ്ട്. കുണുങ്ങി കുണുങ്ങി പോലീസ് ബാന്‍ഡിന്റെ പിറകിലായി വളണ്ടിയര്‍മാരുടെ കരുതലില്‍ പ്രൗഢിയോടെ അതാ വരുന്നു. എന്തൊരു ഗമയാണ്. അതിനിടയില്‍ ഒരുത്തിക്ക് വാശി. നടക്കില്യാത്രേ. വളണ്ടിയര്‍ ശ്രമിച്ചു നോക്കി. 'ഇല്യ...ഞാന്‍ നടക്കൂല എനിക്ക് വയ്യ...' ഒടുവില്‍ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടപ്പോള്‍ വളണ്ടിയര്‍ അവളെ എടുത്തു. അറിയാത്ത ആളുകളെ കാണുമ്പോള്‍ അമ്മയുടെ ഒക്കത്തേക്ക് കയറുന്ന കുട്ടികളുടെ കുറുമ്പ് പോലെ.

എവോണ്‍ നദിയുടെ കുറുകെയുള്ള സ്വാന്‍ പാലത്തിനരികിലെത്തി മറ്റുള്ളവരൊക്കെ വെള്ളത്തിലേക്ക് ഇറങ്ങി കഴിഞ്ഞിട്ടാണ് വളണ്ടിയറുടെ കൈയില്‍ നിന്ന് അവളിറങ്ങി വെള്ളത്തില്‍ കാത്തിരിക്കുന്ന ഇണയുടെ അടുത്തേക്ക് പോയത്. അതോടെ ഉത്സവ പരിപാടികര്‍ക്ക് സമാപനമായി. തണുപ്പ് കാരണം അധിക സമയം വെള്ളത്തിലേക്കിറക്കി വിട്ടവരുടെ കളികളൊന്നും കണ്ടു നില്‍ക്കാനായില്ല. ഇനി ഇടയ്ക്കു ഇവരെ വന്ന് കാണാം, കഥകള്‍ കേള്‍ക്കാം. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

30 മിനിറ്റ് 50 കറകൾ, ലണ്ടനിൽ പാൻ തുപ്പുന്നതിനെ രൂക്ഷമായി വിമർശിച്ച് യുവതി
സകല കച്ചവടക്കാരും സ്വന്തം ക്യുആർ കോഡ് എടുത്തുമാറ്റി, പകരം ആ ഒരൊറ്റ ക്യുആർ കോഡ്, നന്മയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ