ലോകത്തെ ഏറ്റവും സുന്ദരികളായ 17 സ്ത്രീകള്‍!

Published : Apr 25, 2016, 11:15 AM ISTUpdated : Oct 05, 2018, 12:26 AM IST
ലോകത്തെ ഏറ്റവും സുന്ദരികളായ 17 സ്ത്രീകള്‍!

Synopsis

സൗന്ദര്യം. ലോകമെങ്ങും ക്യാമറയുമായി അലയുമ്പോള്‍ മിഹായില നോറോക് എന്ന ഫോട്ടാഗ്രാഫര്‍ തേടിയത് അതു മാത്രമായിരുന്നു. അങ്ങേയറ്റം മലീമസമായ, വിരൂപമായ ലോകത്തെ തെരുവുകളിലൂടെ ഏറ്റവും ആന്തരിക സൗന്ദര്യമുള്ള മനുഷ്യരെ തേടി അവള്‍ സദാ അലഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍, വിവിധ പ്രദേശങ്ങളില്‍ ആ ക്യാമറ പല മനുഷ്യരെ കണ്ടു. അവരില്‍നിന്നും ഏറ്റവും സുന്ദരികളായ സ്ത്രീകളെ അവളുടെ ക്യാമറക്കണ്ണുകള്‍ തെരഞ്ഞെടുത്തു. അറ്റ്‌ലസ് ഓഫ് ബ്യൂട്ടി എന്ന സ്വന്തം ബ്ലോഗിലൂടെ അവള്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചു. 

ആദ്യ ഘട്ടത്തില്‍ 15 രാജ്യങ്ങളാണ് അവള്‍ സന്ദര്‍ശിച്ചത്. ആദ്യ ഘട്ട യാത്ര കഴിയുമ്പോഴേക്കും സങ്കല്‍പ്പങ്ങള്‍ ആകെ മാറിയിരുന്നു. വ്യക്തികളുടെ സൗന്ദര്യം പകര്‍ത്തുക എന്നതിനപ്പുറം അവര്‍ നിലകൊള്ളുന്ന സാംസ്‌കാരികമായ വൈവവിധ്യങ്ങളുടെ സൗന്ദര്യം പകര്‍ത്തുക എന്നതിലേക്ക് ഫോക്കസ് മാറി. വൈവിധ്യകരമായ സാംസ്‌കാരിക, രാഷ്ട്രീയ അനുഭവങ്ങള്‍ എങ്ങനെയാണ് സ്ത്രീകളുടെ സൗന്ദര്യത്തില്‍ പ്രകടമാവുന്നത് എന്ന കാര്യത്തിലായി ശ്രദ്ധ. 

അറ്റ്‌ലസ് ഓഫ് ബ്യൂട്ടി ലോകത്തുള്ള പെണ്‍മയുടെ സൗന്ദര്യാഘോഷമാണ്. അതൊരു ഫോട്ടോഗ്രാഫി പ്രൊജക്ട് ആയി എടുക്കുമ്പോള്‍  റുമാനിക്കാരിയായ ഈ ഫോട്ടോഗ്രാഫര്‍ സൗന്ദര്യം എന്ന മാനകം മാത്രമാണ് വെച്ചത്.  30കാരിയായ മിഹായില മൂന്ന് വര്‍ഷമായി നിരന്തര യാത്രകളിലാണ്. ഇതിനകം 45 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. 

ആദ്യ ഘട്ടത്തില്‍ 15 രാജ്യങ്ങളാണ് അവള്‍ സന്ദര്‍ശിച്ചത്. ആദ്യ ഘട്ട യാത്ര കഴിയുമ്പോഴേക്കും സങ്കല്‍പ്പങ്ങള്‍ ആകെ മാറിയിരുന്നു. വ്യക്തികളുടെ സൗന്ദര്യം പകര്‍ത്തുക എന്നതിനപ്പുറം അവര്‍ നിലകൊള്ളുന്ന സാംസ്‌കാരികമായ വൈവവിധ്യങ്ങളുടെ സൗന്ദര്യം പകര്‍ത്തുക എന്നതിലേക്ക് ഫോക്കസ് മാറി. വൈവിധ്യകരമായ സാംസ്‌കാരിക, രാഷ്ട്രീയ അനുഭവങ്ങള്‍ എങ്ങനെയാണ് സ്ത്രീകളുടെ സൗന്ദര്യത്തില്‍ പ്രകടമാവുന്നത് എന്ന കാര്യത്തിലായി ശ്രദ്ധ. 

അങ്ങനെ പുതിയ കാഴ്ചപ്പാടിലൂടെ മിഹായിലയുടെ രണ്ടാം ഘട്ട യാത്രകള്‍ അവള്‍ തുടങ്ങി. ആ യാത്രയിലും അനേകം പേര്‍ അവളുടെ ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ വന്നു. അവ വിവിധ പ്രസിദ്ധീകരണങ്ങളിലായി വെളിച്ചം കണ്ടു. അറ്റ്‌ലസ് ഓഫ് ബ്യൂട്ടി എന്ന ബ്ലോഗ് അതിനുള്ള ഇടമായി. 

ഇതാണ് മിഹായില:

ഇവിടെ നമുക്ക് കാണാം, മിഹായില പകര്‍ത്തിയ ചില സുന്ദരികളെ: 

Jodhpur, India (Credit: Mihaela Noroc)


Bucharest, Romania (Credit: Mihaela Noroc)


Dushanbe, Tajikistan (Credit: Mihaela Noroc)


Tibetan Plateau, China (Credit: Mihaela Noroc


Cape Town, South Africa (Credit: Mihaela Noroc)


Oxford, UK (Credit: Mihaela Noroc)


Harlem, New York (Credit: Mihaela Noroc)


Pyongyang, North Korea (Credit: Mihaela Noroc)


Wakhan Corridor, Afghanistan (Credit: Mihaela Noroc)


Kathmandu, Nepal (Credit: Mihaela Noroc)


Reykjavik, Iceland. (Credit: Mihaela Noroc)


Mumbai, India. (Credit: Mihaela Noroc)


Cairo, Egypt. (Credit: Mihaela Noroc)


Pushkar, India.(Credit: Mihaela Noroc)


Amritsar, India. (Credit: Mihaela Noroc)

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

പങ്കാളികൾ പരീക്ഷിക്കുന്ന സ്കാൻഡിനേവിയൻ ഉറക്കരീതി; നല്ല ഉറക്കം തരുമോ?
വെറുമൊരു വീട്ടുടമയല്ല ദീപക് അങ്കിൾ, അച്ഛനെപ്പോലെ; സ്വന്തം വീടുപോലൊരു വാടകവീട്, അനുഭവം പങ്കുവച്ച് യുവതി