ശരീരമാകെ ടാറ്റൂ പതിപ്പിച്ച് മുന്‍ മയക്കുമരുന്ന് മാഫിയാ തലവന്‍

Published : Apr 29, 2016, 11:07 AM ISTUpdated : Oct 04, 2018, 08:00 PM IST
ശരീരമാകെ ടാറ്റൂ പതിപ്പിച്ച് മുന്‍ മയക്കുമരുന്ന് മാഫിയാ തലവന്‍

Synopsis

ശരീരമാകെ ടാറ്റൂ. ഓസ്ട്രലിയയിലെ കുപ്രസിദ്ധനായ മുന്‍ അധോലോക രാജാവ് ജോണ്‍ കെനിയാണ് പതിവില്ലാത്ത കാരണങ്ങളാല്‍ മാധ്യമങ്ങളില്‍ നിറയുന്നത്. കണ്ണിലടക്കം ശരരത്തിന്റെ എല്ലാ ഭാഗത്തും ടാറ്റു അണിഞ്ഞ കെനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വെറലായി മാറുകയാണ്. 

വീട്ടില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഏഴാം വയസ്സില്‍ വീട്ടില്‍ നിന്നിറങ്ങിയ കെനി പിന്നീട് കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തുകയായിരുന്നു. മയക്കു മരുന്ന് മാഫിയയയുടെ തലവനാകുന്നതിനു മുമ്പ് നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മയക്കുമരുന്ന് മാഫിയാ തലവനായതോടെ ഓസ്ട്രലയയിലെ ഏറ്റവും വലിയ ക്രിമിനലുകളില്‍ ഒരാളായി കെനി മാറി. 

തനിക്കൊരു നല്ല കുടുംബ ജീവിതം പോലും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കെനി പറയുന്നു. ഒമ്പതാം വയസ്സില്‍ ദുര്‍ഗുണ പാ~ പരിഹാര ശാലയില്‍ അടക്കപ്പെട്ടു. അവിടെ വെച്ച് ക്രൂരമായ ലൈംഗിക ആക്രമണത്തിന് വിധേയമായി. പിന്നീട് ഇങ്ങോട്ടും കുടുംബത്തില്‍നിന്നും ബന്ധുക്കളില്‍നിന്നും ഏറെ അതിക്രമങ്ങള്‍ക്ക് വിധേയനായതായി കെനി പറയുന്നു. കുറ്റകൃത്യങ്ങളിലേക്ക് ചെന്നെത്താന്‍ പ്രേരകമായത് തന്റെ ജീവിത പശ്ചാത്തമായിരുന്നുവന്നും കെനി പറയുന്നു. 

നിരവധി വര്‍ഷങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കെനി പിന്നീട് കുറ്റകൃത്യങ്ങള്‍ അവസാനിപ്പിച്ചു. മയക്കുമരുന്നും മദ്യവും പൂര്‍ണ്ണമായി ഉപക്ഷേിച്ച ഇയാള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുകയാണ്. മദ്യവും മയക്കുമരുന്നും നശിപ്പിക്കുന്ന  ബാല്യങ്ങള്‍ക്കു വേണ്ടിയുള്ള ബോധവല്‍കരണ പരിപാടികളിലും സജീവമാണ്. 

തനിക്കൊരു നല്ല കുടുംബ ജീവിതം പോലും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കെനി പറയുന്നു. ഒമ്പതാം വയസ്സില്‍ ദുര്‍ഗുണ പാ~ പരിഹാര ശാലയില്‍ അടക്കപ്പെട്ടു. അവിടെ വെച്ച് ക്രൂരമായ ലൈംഗിക ആക്രമണത്തിന് വിധേയമായി. പിന്നീട് ഇങ്ങോട്ടും കുടുംബത്തില്‍നിന്നും ബന്ധുക്കളില്‍നിന്നും ഏറെ അതിക്രമങ്ങള്‍ക്ക് വിധേയനായതായി കെനി പറയുന്നു. കുറ്റകൃത്യങ്ങളിലേക്ക് ചെന്നെത്താന്‍ പ്രേരകമായത് തന്റെ ജീവിത പശ്ചാത്തമായിരുന്നുവന്നും കെനി പറയുന്നു. 

18ാം വയസ്സില്‍ ആദ്യമായി ടാറ്റൂ അണിഞ്ഞതു മുതല്‍ എല്ലാ കാലത്തും ടാറ്റു ഭ്രാന്തുണ്ടായിരുന്നു. ഇപ്പോള്‍ ഉടലാകെ ടാറ്റൂ പതിപ്പിച്ച് വാര്‍ത്തകളില്‍ നിറയുകയാണ് കെനി. 

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

പാഷൻ ഫ്രൂട്ട് വീട്ടിൽ വളർത്തണോ? ഇതാ 10 ലളിതമായ ഘട്ടങ്ങൾ
പെങ്ങൾ അടിമയായി, ദിവസം 10 മണിക്കൂർ ഫോണിൽ, ചാറ്റിം​ഗ് എഐ ചാറ്റ്‍ബോട്ടുകളുമായി? ആശങ്ക പങ്കുവച്ച് സഹോദരൻ