കൊടും വേനലിനോട് ഒരു മഴ ചെയ്തത്;  വേനല്‍ കത്തിയ വയനാട്ടിലൂടെ ഒരു ക്യാമറ

Published : May 14, 2016, 07:47 AM ISTUpdated : Oct 05, 2018, 02:11 AM IST
കൊടും വേനലിനോട് ഒരു മഴ ചെയ്തത്;  വേനല്‍ കത്തിയ വയനാട്ടിലൂടെ ഒരു ക്യാമറ

Synopsis

തണുപ്പും പച്ചപ്പും. വയനാട് നിനവില്‍ വരുമ്പോള്‍ ആദ്യം തെളിയുന്ന ഓര്‍മ്മ. കേരളത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഇവ ഈ ദേശത്തെ വേറിട്ടു നിര്‍ത്തി. വയനാടന്‍ ജീവിതങ്ങളെ ഋതുക്കളുമായി ഇവ ചേര്‍ന്നു നിര്‍ത്തി. 

എന്നാല്‍, കാലം എല്ലാം മാറ്റുകയാണ്. അനിയന്ത്രിതമായ ഭൂ ചൂഷണമാണ് ഇന്ന് വയനാടിന്റെ മുദ്ര. നിയമം ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകം. ലാഭക്കൊതി മൂത്ത് പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങിയിറങ്ങിയവരുടെ പ്രിയഭൂമിയാണിന്ന് വയനാട്. കീടനാശിനികളും രാസവളങ്ങളും കൊണ്ടുള്ള കടുംവെട്ട് അരങ്ങു തകര്‍ക്കുന്നു. 

ഇത്തവണത്തെ വേനലില്‍ വയനാട് ഇതിന്റെയെല്ലാം ഫലം ശരിക്കും അനുഭവിച്ചു. ചുട്ടു പൊള്ളി ഈ മണ്ണ്. കൃഷിയും സസ്യജാലങ്ങളും വെന്തുണങ്ങി. ഭൂമി വിണ്ടു കീറി. കുടിവെള്ളത്തിനായി ആദിവാസികള്‍ വീടുവിട്ട് പുഴയോരങ്ങളിലേക്ക് ചേക്കേറി. കൊടും ചൂട് ജീവിതം അസഹ്യമാക്കിയപ്പോള്‍ ജനം പ്രകൃതി ചൂഷണത്തെക്കുറിച്ച് ആവര്‍ത്തിച്ചു. 

കത്തുന്ന ആ ദിനങ്ങള്‍ക്കു ശേഷം വയനാട് വേനല്‍ മഴയുടെ തണലിലാണ് ഇപ്പോള്‍. കൊടുംചൂടിന് ശമനം. കുടിവെള്ളക്ഷാമത്തിനും ആശ്വാസം. മഴയുടെ ആദ്യ വരവുകള്‍ ഇവിടത്തെ പ്രകൃതിയെയും മാറ്റിമറിക്കാന്‍ തുടങ്ങിയിരിക്കുന്നു. കത്തുന്ന വയനാടന്‍ പ്രകൃതി'യോട് മഴ ചെയ്തത് അനുഭവിച്ചറിയുകയാണ് ഈ ദേശവും മനുഷ്യരും. 

കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ സുവോളജി അധ്യാപികയും എഴുത്തുകാരിയുമായ സുപ്രിയ എന്‍.ടി ക്യാമറയില്‍ പകര്‍ത്തുന്നത് ആ അനുഭവമാണ്. മഴയെത്തും മുമ്പുള്ള  വയനാടന്‍ വേനല്‍പ്പകലിന്റെ പൊള്ളുന്ന ചിത്രങ്ങള്‍. ഒറ്റ മഴ കൊണ്ട് ജീവന്‍ വെച്ച കുഞ്ഞിലകളുടെ ദൃശ്യങ്ങള്‍. 

കാണാം ആ ദൃശ്യങ്ങള്‍:

 

 


 

 

 

 

 

 

 

 

 

 

 

 

 

 

 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ
തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി