കൊവിഡിൽ തകർന്ന വിപണി ആവശ്യകത വീണ്ടെടുക്കാൻ കുറുക്കുവഴികളില്ലെന്ന് രാജീവ് ചന്ദ്രശേഖർ

Web Desk   | Asianet News
Published : May 22, 2020, 11:52 AM ISTUpdated : May 22, 2020, 11:53 AM IST
കൊവിഡിൽ തകർന്ന വിപണി ആവശ്യകത വീണ്ടെടുക്കാൻ കുറുക്കുവഴികളില്ലെന്ന് രാജീവ് ചന്ദ്രശേഖർ

Synopsis

സമ്പദ്‌വ്യവസ്ഥ, ബിസിനസുകൾ, തൊഴിലുകൾ, അനൗപചാരിക മേഖല എന്നിവ സംരക്ഷിക്കുകയാണ് കൊവിഡ് പാക്കേജിലൂടെ സർക്കാരിന്റെ ലക്ഷ്യം.

20 ലക്ഷം കോടി രൂപയുടെ കൊവിഡ് പാക്കേജുമായി ബന്ധപ്പെട്ട് ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ തൊഴിലുകളെയും വ്യവസായത്തെയും സംരക്ഷിക്കുമെന്ന് ബിജെപി എംപി രാജീവ് ചന്ദ്രശേഖർ. പ്രമുഖ ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കൊവിഡ് പാക്കേജ് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചത്. 

സമ്പദ്‌വ്യവസ്ഥ, ബിസിനസുകൾ, തൊഴിലുകൾ, അനൗപചാരിക മേഖല എന്നിവ സംരക്ഷിക്കുകയാണ് കൊവിഡ് പാക്കേജിലൂടെ സർക്കാരിന്റെ ലക്ഷ്യം. പ്രഖ്യാപിച്ച പാക്കേജുകളും സിസ്റ്റത്തിൽ ലഭ്യമായ ദ്രവ്യതയും ഉപയോഗിച്ച്, സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കാനും പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന ബിസിനസ്സുകളെ പിന്തുണയ്ക്കാനും സാമ്പത്തിക മേഖലയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മെയ് 18 ന് മാത്രമാണ് വ്യവസായ മേഖല ഒരു പരിധിവരെ ലോക്ക്ഡൗണിൽ നിന്ന് പുറത്തുവന്നത്. 60 ദിവസത്തെ ലോക്ക്ഡൗണിൽ നിന്ന് പുറത്തുവരുന്ന ഒരു സമ്പദ്‌വ്യവസ്ഥയിൽ അതിശയങ്ങളൊന്നും പ്രതീക്ഷിക്കരുത്, പെട്ടെന്നുള്ള പരിഹാരമില്ല, ആവശ്യകതയെ ഉത്തേജിപ്പിക്കുന്നതിനും പുനരാരംഭിക്കുന്നതിനും കുറുക്കുവഴികൾ ഒന്നും തന്നെ ഇല്ലെന്നും ആവശ്യകതയിലെ വർധനയ്ക്ക് സമയമെടുക്കുമെന്നും  അദ്ദേഹം പറഞ്ഞു.

കർണാടകയിൽ ടേക്ക്‌അവേ ഭക്ഷ്യ ബിസിനസുകൾ, മദ്യവ്യാപാരം എന്നിവയിലെല്ലാം തുറന്ന ദിവസം തന്നെ ആവശ്യകതയിൽ ഗണ്യമായ വളർച്ചയാണ് കാണിക്കുന്നത്. അതിനാൽ, വിവേകപൂർണ്ണമായ ഒരു സർക്കാർ എന്ന നിലയിൽ, ഡിമാൻഡ് എങ്ങനെ വളരുന്നുവെന്ന് കണ്ടെത്തുകയാണ് വേണ്ടത്, അതിനായി 2-3 ആഴ്ച നൽകണം. ലോക്ക്ഡൗൺ കഴിഞ്ഞ് ഒരു ദിവസം എത്ര ഡിമാൻഡ് കുറഞ്ഞുവെന്നും എത്ര ഡിമാൻഡ് തിരികെ പോകുമെന്നും തീരുമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കോവിഡ് -19 നോടുളള ഇന്ത്യൻ സർക്കാരിന്റെ പ്രതികരണം പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. 3-4 മാസം കഴിഞ്ഞുളള സാഹചര്യം എന്തായിരിക്കുമെന്ന് അറിയാതെയുളള തുടർച്ചയായ പ്രതികരണമാണ് ഇപ്പോൾ ഉണ്ടാകുന്നത്. നാളെ വീണ്ടും വലിയ വർദ്ധനവുണ്ടായാൽ, ആരോഗ്യസംരക്ഷണ ശേഷിയുടെ കാര്യത്തിൽ സംസ്ഥാനത്തിന് കാര്യമായ സാമ്പത്തിക സഹായം ആവശ്യമാണ്. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ അതിന്റെ എല്ലാ സാമ്പത്തിക ശേഷിയും തീർക്കരുതെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
 

PREV
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ