ദീപാവലിക്കാലത്ത് തളര്‍ച്ച നേരിട്ടു, വാങ്ങാനുളള താല്‍പര്യം പ്രകടിപ്പിച്ചില്ല: ആശങ്കയുണര്‍ത്തുന്ന കണ്ടെത്തലുകളുമായി അമേരിക്കന്‍ ബാങ്ക്

By Web TeamFirst Published Nov 7, 2019, 10:19 AM IST
Highlights

“ഉത്സവ സീസൺ ആയിരുന്നിട്ടു പോലും  ശൂന്യമായ അലാരകളുള്ള കടകൾ കണ്ടു. രാത്രി വളരെ വൈകിയും സജീവമായിരുന്ന കടകൾ അടച്ചിരുന്ന  മിക്കതും വളരെ നേരത്തെതന്നെ അടയ്ക്കുന്നതും ഞങ്ങൾ കണ്ടു. ഞങ്ങൾക്കറിയാം മുംബൈ അല്ല ഇന്ത്യയെന്ന്. ഞങ്ങളുടെ സാമ്പിൾ വളരെ ചെറുതാണ്. എങ്കിലും ഞങ്ങളുടെ കണ്ടെത്തലുകൾ അടുത്ത ഉത്സവ സീസണിൽ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു."

മുംബൈ: കച്ചവടക്കാരെ തുണയ്ക്കാത്ത ദീപാവലിയാണ് ഇത്തവണ കടന്നുപോയതെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് സീസണാണ് ദീപാവലി. ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് റിപ്പോർട്ട് അനുസരിച്ച് വാങ്ങലുകൾ നടന്നു, പക്ഷേ ഒരുപാട് സംഭവിച്ചില്ല. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ റീട്ടെയിൽ ഔട്ട്ലറ്റുകളിൽ നടത്തിയ സർവേയിൽ 90 ശതമാനവും പറഞ്ഞത് കഴിഞ്ഞവർഷത്തേക്കാളും  വ്യാപാരം മോശമായിരുന്നു എന്നാണ്. മുംബൈയിലെ 120ൽ അധികം കടകളിൽ സംഘം സർവേ നടത്തി.

“ഉത്സവ സീസൺ ആയിരുന്നിട്ടു പോലും  ശൂന്യമായ അലാരകളുള്ള കടകൾ കണ്ടു. രാത്രി വളരെ വൈകിയും സജീവമായിരുന്ന കടകൾ അടച്ചിരുന്ന  മിക്കതും വളരെ നേരത്തെതന്നെ അടയ്ക്കുന്നതും ഞങ്ങൾ കണ്ടു. ഞങ്ങൾക്കറിയാം മുംബൈ അല്ല ഇന്ത്യയെന്ന്. ഞങ്ങളുടെ സാമ്പിൾ വളരെ ചെറുതാണ്. എങ്കിലും ഞങ്ങളുടെ കണ്ടെത്തലുകൾ അടുത്ത ഉത്സവ സീസണിൽ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു."-
ബാങ്കിലെ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് സഞ്ജയ് മുഖിം പറഞ്ഞു.

ഉപഭോഗം കുറയുന്നതുമൂലം ഇന്ത്യ കടുത്ത മാന്ദ്യത്തിലാണ്.  ദീപാവലിയിൽ പ്രതീക്ഷയർപ്പിച്ചിരുന്ന കച്ചവടക്കാരും കടുത്ത നിരാശയിലാണ്.  ഒക്ടോബറിലെ മാനുഫാക്ചറിംഗ്, സേവന പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാനേജർമാരുടെ സർവേകൾ വിരൽചൂണ്ടുന്നതും ഉപഭോഗം കുറഞ്ഞതുമൂലമുള്ള മാന്ദ്യത്തിലേക്കാണ്. 70 ശതമാനം ചില്ലറ വ്യാപാരികളും വരുമാനം പ്രതിവർഷം കുറവാണെന്നും പ്രതീക്ഷകൾ കുറഞ്ഞതായും 35 ശതമാനം ചില്ലറ വ്യാപാരികളും ഈ വർഷം വിൽപ്പനയിൽ സംതൃപ്തരാണെന്ന് ബോഫാം റിപ്പോർട്ടിൽ പറയുന്നു. ജനപ്രിയ മാളുകളിലെ ഓൺലൈൻ വിൽപ്പനയും ബ്രാൻഡഡ് സ്റ്റോറുകളും നഷ്ടപ്പെടുന്നതായി പല ചില്ലറ വ്യാപാരികളും റിപ്പോർട്ട് ചെയ്തു.

70 ശതമാനം ചില്ലറ വ്യാപാരികളും വരുമാനം  കുറവാണെന്നും പ്രതീക്ഷകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. അതേസമയം 35 ശതമാനം ചില്ലറ വ്യാപാരികൾ ഈ വർഷത്തെ വിൽപ്പനയിൽ സംതൃപ്തരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഷോപ്പിങ് മാളുകളിലെ ബ്രാൻഡഡ് സ്റ്റോറുകളുടെയും ഓൺലൈൻ വിൽപ്പനയുടെയും മുമ്പിൽ പിടിച്ചുനിൽക്കാൻ പറ്റുന്നില്ലെന്നും ചില്ലറ വ്യാപാരികൾ പറഞ്ഞതായും സർവേയിലുണ്ട്.

click me!