സാനിട്ടറി നാപ്കിന് നികുതി; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

Published : Jul 21, 2017, 04:10 PM ISTUpdated : Oct 05, 2018, 12:22 AM IST
സാനിട്ടറി നാപ്കിന് നികുതി; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

Synopsis

സാനിറ്ററി നാപ്കിന് ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സര്‍ക്കാരിനും കേന്ദ്രത്തിനും ബോംബൈ ഹൈക്കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്‌ക്കകം വിശദീകരണം നല്‍കണം. ഷെട്ടി വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്ന വനിതാ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. സ്‌ത്രീകള്‍ക്ക് പ്രാഥമിക ശുചിത്വത്തിനാവശ്യമായ വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ തെറ്റായ തീരുമാനമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. രാജ്യത്തെ 88 ശതമാനം സ്‌ത്രീകള്‍ക്കും സാനിറ്ററി പാഡുകള്‍ അപ്രാപ്യമാണെന്നും 12 ശതമാനം ജിഎസ്ടി ഏര്‍പെടുത്തുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇറാനിലെ യുദ്ധക്കനല്‍ പബ്ബുകളിലേക്കും; ആഴ്ച്ചകൾക്കുള്ളിൽ ബിയര്‍ വില കൂട്ടാന്‍ പ്രമുഖ കമ്പനികള്‍, ബ്രിട്ടനിലെ ബിയര്‍ പ്രേമികളുടെ പോക്കറ്റ് ചോരുമോ?
റാസ് ലഫാന് നേരെ മിസൈല്‍ പ്രഹരം: ആഗോള ഇന്ധന വിപണി ഉലയുന്നു; പഴയ പടിയാകാൻ 5 വർഷമെടുക്കും? വാതക കയറ്റുമതിയില്‍ 17% കുറവ്