
ദില്ലി: ഈ വര്‍ഷം 2000 രൂപയുടെ ഏറ്റവുമധികം കള്ളനോട്ടുകള്‍ പിടികൂടിയത് ഗുജറാത്തില്‍ നിന്നെന്ന് കണക്കുകള്‍. ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം. 2016 നവംബര്‍ 10ന് പുറത്തിറങ്ങിയ 2000 രൂപാ നോട്ടുകളുടെ 2648 വ്യാജന്മാരെ കേരളത്തില്‍ നിന്ന് പിടിച്ചു. 2017 നവംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ചാണ് ഈ സംഖ്യ. 2016ല്‍ ആറു കള്ളനോട്ടുകളും 2017ല്‍ 2642 കള്ളനോട്ടുകളും കേരളത്തില്‍ നിന്ന് പിടിച്ചു.
ഏറ്റവുമധികം കള്ളനോട്ടുകള്‍ കിട്ടിയ ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം 1300 നോട്ടുകളും ഈ വര്‍ഷം 5097 നോട്ടുകളും പിടിച്ചു. മിസോറാമാണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ ഉത്തര്‍ പ്രദേശും പശ്ചിമ ബംഗാളുമുണ്ട്. ഇവര്‍ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം. തെലുങ്കാന, പഞ്ചാബ്, ഡല്‍ഹി, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ കേരളത്തിന്റെ പിന്നില്‍. ഈ വര്‍ഷം ആകെ 18.80 കോടിയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. കൂടുതലും 500 രൂപാ നോട്ടുകളായിരുന്നു. കേരളത്തില്‍ ഈ വര്‍ഷം 17,766 കള്ളനോട്ടുകള്‍ പിടിച്ചു. ഇവിടെയും കൂടുതല്‍ പിടിച്ചത് 500 രൂപയുടെ വ്യാജനെ തന്നെ. 2000 രൂപാ നോട്ടുകളാണ് പിന്നെ കൂടുതലുള്ളത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.