സി.ഇ.ഒയുടെ രാജിക്ക് പിന്നാലെ 13,000 കോടിയുടെ ഓഹരികള്‍ ഇന്‍ഫോസിസ് തിരികെ വാങ്ങുന്നു

Published : Aug 19, 2017, 12:53 PM ISTUpdated : Oct 05, 2018, 03:11 AM IST
സി.ഇ.ഒയുടെ രാജിക്ക് പിന്നാലെ 13,000 കോടിയുടെ ഓഹരികള്‍ ഇന്‍ഫോസിസ് തിരികെ വാങ്ങുന്നു

Synopsis

പ്രമുഖ ഐ.ടി കമ്പനി ഇന്‍ഫോസിസ് ഓഹരികള്‍ തിരികെ വാങ്ങുന്നു. 1,150 രൂപ നിരക്കില്‍ 13,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് തിരികെ വാങ്ങുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരികള്‍ തിരികെ വാങ്ങുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഇന്‍ഫോസിസ് അറിയിച്ചിരുന്നു. 

വിശാല്‍ സിക്ക കമ്പനിയുടെ സി.ഇ.ഒ സ്ഥാനം രാജിവച്ചതിന് പിന്നാലെ ഇന്‍ഫോസിസിന്റെ ഓഹരി വില ഇന്നലെ 923 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഓഹരി മൂല്യത്തില്‍ 22,000 കോടി രൂപയുടെ ഇടിവും നേരിട്ടു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ തിങ്കഴാള്ചത്തെ ക്ലോസിംഗ് നിരക്കാണ് തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. 17 ശതമാനം പ്രീമിയവും നല്‍കും. ബോര്‍ഡുമായി തുടര്‍ച്ചയായുണ്ടായ തര്‍ക്കങ്ങളാണ് വിശാല്‍ സിക്കയുടെ രാജിയിലേക്ക് നയിച്ചത്. തുടര്‍ന്ന് പ്രവീണ്‍ റാവുവിനെ ഇന്‍ഫോസിസ് ഇടക്കാല സി.ഇ.ഒയായി നിയമിച്ചിരിക്കുകയാണിപ്പോള്‍.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പിഎഫ് പിൻവലിക്കൽ ഈസിയാകും, പാൻ കാർഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മുട്ടൻപണി; 2026ൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം
ചില്ലറയല്ല ഈ മാറ്റങ്ങൾ! ആധാർ കാർഡ്, പാൻ കാർഡ് , പാസ്പോർട്ട് തുടങ്ങിയവക്ക് 2025 ൽ വന്ന 'അപ്ഡേഷനുകൾ' നോക്കാം