ജിഎസ്‍ടി മുതലാക്കി ഐ‍ടി കമ്പനികള്‍ വ്യാപാരികളെ കൊള്ളയടിക്കുന്നത് ഇങ്ങനെ

Published : Jul 02, 2017, 07:28 AM ISTUpdated : Oct 04, 2018, 08:01 PM IST
ജിഎസ്‍ടി മുതലാക്കി ഐ‍ടി കമ്പനികള്‍ വ്യാപാരികളെ കൊള്ളയടിക്കുന്നത് ഇങ്ങനെ

Synopsis

ജി.എസ്.ടി യാഥാര്‍ത്ഥ്യമായതിന് പിന്നാലെ വ്യാപാര സ്ഥാപനങ്ങളിലെ സോഫ്റ്റ്‍വെയര്‍ അപ്ഡേഷന്റെ മറവില്‍ സോഫ്റ്റ്‍വെയര്‍ കമ്പനികള്‍ അന്യായ തുക ഈടാക്കുന്നതായി പരാതി. കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ബില്ലിങ് ഉള്ള സ്ഥാപനങ്ങളില്‍ നിന്നാണ് വന്‍ തുക ഈടാക്കുന്നത്.

ജി.എസ്.ടി അനുസരിച്ച് കടകളിലെ ബില്ലിങ് സംവിധാനം പരിഷ്കരിക്കുന്നതാണ് വ്യാപാരികള്‍ക്ക് പുതിയ തലവേദന ആയിരിക്കുന്നത്. നിലവിലെ ബില്ലിങ് സമ്പ്രദായത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ തന്നെ പുതിയ സിസ്റ്റത്തിലേക്ക് മാറാന്‍ കഴിയും. എന്നാല്‍ 6,000 മുതല്‍ 20,000 രൂപ വരെയാണ് സോഫ്‍റ്റ്‍വെയറുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന്  വിവിധ കമ്പനികള്‍ വ്യാപാരികളില്‍ നിന്ന് ഈടാക്കുന്നത്. അത്യാവശ്യമാണെന്നത് മനസിലാക്കി വ്യാപാരികളെ ചൂഷണം ചെയ്യുകയാണ് ഇത്തരം സോഫ്‍റ്റ്‍വെയര്‍ കമ്പനികളെന്ന് വ്യാപാരികള്‍ കുറ്റപെടുത്തുന്നു. നിലവില്‍ ഏകീകൃതത ബില്ലിങ് സോഫ്‍റ്റ്‍വെയറല്ല കടകളില്‍ ഉപയോഗിക്കുന്നത്. തങ്ങളുടെ ആവശ്യത്തിനനുസരിച്ച് വിവിധ കമ്പനികളില്‍ നിന്ന് വാങ്ങുന്നവയാണ്. ഇവയില്‍ അതത് കമ്പനികള്‍ക്കാണ് മാറ്റം വരുത്താനും കഴിയുക. അതേസമയം ജി.എസ്.ടി യുടെ സര്‍ക്കാര്‍ സോഫ്‍റ്റ്‍വെയറിലേക്ക്  ബില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ മൂന്ന് മാസത്തെ സമയം വ്യാപാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ബില്‍ സംവിധാനം ഇല്ലാത്തവര്‍ക്ക്  എഴുതി സൂക്ഷിച്ച് ഈ സമയത്തിനകം സര്‍ക്കാര്‍ സോഫ്‍റ്റ്‍വെയറിലേക്ക് മാറ്റാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍