ഫെബ്രുവരി ആദ്യ പകുതിയില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം !, വിദേശ നിക്ഷേപത്തില്‍ രാജ്യത്തിന് വന്‍ കുതിപ്പ്

By Web TeamFirst Published Feb 18, 2020, 3:28 PM IST
Highlights

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി എഫ്പിഐ വികാരങ്ങൾ ബാധിച്ചിട്ടുണ്ട്, എങ്കിലും നമുക്ക് മുന്നേറ്റമുണ്ട് ”മിശ്ര പറഞ്ഞു.

ഫെബ്രുവരി മാസത്തിന്‍റെ ആദ്യ പകുതിയില്‍ ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപ വരവില്‍ വന്‍ വര്‍ധന. ഫെബ്രുവരി മൂന്ന് മുതല്‍ 14 വരെയുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ മൂലധന വിപണിയില്‍ വിദേശ പ്രോട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 24,617 കോടി രൂപ നിക്ഷേപിച്ചു. 

ബജറ്റിന് ശേഷമുളള അവസരം ഗുണപരമാണെന്ന വിലയിരുത്തലും റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗ തീരുമാനങ്ങളുമാണ് പ്രധാനമായും എഫ്പിഐകളുടെ ഭാഗത്ത് നിന്നുളള വിദേശ നിക്ഷേപം വരവ് വര്‍ധിക്കാന്‍ കാരണം. റിസര്‍വ് ബാങ്ക് കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ ധനസ്ഥിതി അക്കോമഡേറ്റീവ് എന്ന നിലയില്‍ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചതും നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നു. 

എഫ്പിഐകള്‍ 10,426 കോടി രൂപ ഇക്വിറ്റികളിലേക്കും 14,191 കോടി രൂപ ഡെബ്റ്റ് വിഭാഗത്തിലേക്കും നിക്ഷേപിച്ചു. ഇതോടെ ആകെ ഫെബ്രുവരി മാസത്തെ നിക്ഷേപ വരവ് 14 -ാം തീയതി വരെ 24,617 കോടി രൂപയായി. 

ഇക്കഴിഞ്ഞ 2019 സെപ്റ്റംബര്‍ മുതല്‍ എഫ്പിഐകള്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരാണ്. "ബജറ്റിന് ശേഷം ഇന്ത്യന്‍ മൂലധന വിപണിയില്‍ ആഭ്യന്തര ഇൻസ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ഉണ്ടാകുന്നുണ്ട്. ബജറ്റില്‍ ആഭ്യന്തര നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുണ്ടായിരുന്നു". റെലിഗെയര്‍ ബ്രാക്കിങ് ലിമിറ്റഡ് ഗവേഷണ വിഭാഗം വൈസ് പ്രസിഡന്‍റ് അജിത് മിശ്ര പറഞ്ഞു. 

സര്‍ക്കാര്‍ കടപത്രങ്ങളിലേക്ക് എഫ്പിഐകള്‍ ഇറങ്ങുമ്പോള്‍

കമ്പനികളുടെ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് (ഡിഡിടി) നീക്കം ചെയ്യാൻ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചിരുന്നു, ഇനിമുതൽ നികുതി ഭാരം സ്വീകർത്താക്കൾക്ക് ബാധകമായ നിരക്കിൽ മാറ്റാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇത് നിക്ഷേപകരെ സ്വാധീനിച്ചിട്ടുളളതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനൊപ്പം ചില സര്‍ക്കാര്‍ കടപത്രങ്ങളില്‍ നിക്ഷേപിക്കാനുളള അവസരം എഫ്പിഐകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതും കോര്‍പ്പറേറ്റ് കടപത്രങ്ങളിലെ എഫ്പിഐ നിക്ഷേപ പരിധി നിലവിലുണ്ടായിരുന്ന ഒന്‍പത് ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്ക് ഉയര്‍ത്തിയതും നിക്ഷേപകരുടെ തള്ളിക്കയറ്റത്തിന് കാരണമായിട്ടുണ്ട്. 

എന്നിരുന്നാലും, ഫെബ്രുവരിയിൽ ഇക്വിറ്റികളിലെ വാങ്ങൽ നാമമാത്രമാണ്, കാരണം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി എഫ്പിഐ വികാരങ്ങൾ ബാധിച്ചിട്ടുണ്ട്, എങ്കിലും നമുക്ക് മുന്നേറ്റമുണ്ട് ”മിശ്ര പറഞ്ഞു.

ബോണ്ട് വിപണിയിൽ നിക്ഷേപം നടത്താനുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി, നിക്ഷേപം പ്രധാനമായും റിസർവ് ബാങ്കിന്റെ സമീപകാല ധനനയ അവലോകനത്തിൽ അനുയോജ്യമായ നിലപാട് കാത്തുസൂക്ഷിക്കുന്നതിന്റെ പിൻബലത്തിലാണ്.

ഭാവിയിൽ എഫ്‌പി‌ഐ പ്രവാഹത്തെക്കുറിച്ച് മിശ്ര പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റോന്‍ഡേര്‍ഡിനോട് ഇങ്ങനെ പറഞ്ഞു, “ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും ആഗോള ആശങ്കകളും കുറയുമ്പോൾ ഇടത്തരം കാലഘട്ടത്തിൽ എഫ്‌പി‌ഐ പ്രവാഹം വർദ്ധിക്കണം”. 

click me!