സുപ്രധാന തീരുമാനവുമായി ഖത്തർ, ആശ്വാസവാർത്തയിൽ പ്രതീക്ഷയോടെ ലോകം; ഹോർമുസ് തുറക്കുന്നതോടെ എൽഎൻജി ഉൽപ്പാദനം കൂട്ടും

Published : Jun 16, 2026, 03:10 PM IST
Hormuz

Synopsis

യുദ്ധത്തെ തുടർന്ന് അടച്ച ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ, ഖത്തർ തങ്ങളുടെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപ്പാദനം പുനരാരംഭിക്കാൻ ഒരുങ്ങുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ കയറ്റുമതി ശേഷിയുടെ 80% വീണ്ടെടുക്കാൻ ലക്ഷ്യമിടുന്ന ഈ നീക്കം, ആഗോള വാതക വിപണിയിലെ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകും

ദുബായ്: യുദ്ധത്തെ തുടർന്ന് അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ, ദ്രവീകൃത പ്രകൃതിവാതകം ഉൽപ്പാദനം വൻതോതിൽ പുനരാരംഭിക്കാൻ ഖത്തർ ഒരുങ്ങുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ തങ്ങളുടെ കയറ്റുമതി ശേഷിയുടെ 80% വീണ്ടെടുക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ട് ഒരു മാസത്തിനുള്ളിൽ ഉൽപ്പാദനം 50 ശതമാനമായും, രണ്ട് മാസത്തിനുള്ളിൽ 80 ശതമാനമായും ഉയർത്താൻ കഴിയുമെന്ന് ഖത്തറിന്റെ ഔദ്യോഗിക ഊർജ്ജ കമ്പനിയായ ‘ഖത്തർ എനർജി’ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് മാസത്തിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന രണ്ട് ഉൽപ്പാദന യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി 100% ശേഷിയിലെത്താൻ ഇനിയും ഏതാനും വർഷങ്ങൾ എടുത്തേക്കും. ആഗോള എൽ.എൻ.ജി വിതരണത്തിന്റെ അഞ്ചിലൊന്നും കൈകാര്യം ചെയ്യുന്ന ഖത്തറിലെ റാസ് ലഫാൻ കോംപ്ലക്സ്, യുദ്ധത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പൂർണ്ണമായും നിശ്ചലമായിരുന്നു. ഇത് ആഗോളതലത്തിൽ എൽഎൻജി വില കുതിച്ചുയരാൻ കാരണമായി.

പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കടൽപ്പാതയാണ് ഹോർമുസ്. ലോകത്തിലെ ഭൂരിഭാഗം എണ്ണ-വാതക കയറ്റുമതിയും ഈ വഴിയിലൂടെയാണ് നടക്കുന്നത്. ഹോർമുസ് കടലിടുക്ക് തുറക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുള്ളത്. ഖത്തറിൽ നിന്നുള്ള എൽ.എൻ.ജി വിതരണം പുനരാരംഭിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വാതകക്ഷാമത്തിന് വലിയ ആശ്വാസമാകും. 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരിക്കലെങ്കിലും കുടിച്ച് നോക്കിയോ 'പ്രോഫി'? ഏറ്റെടുത്ത് ജെന്‍സി, മാ‍‌‌ർക്കറ്റിൽ വൻ തരംഗം
ചപ്പാത്തിയും ചോറുമൊന്നും നഹി! ജെൻ സിക്ക് തീറ്റയല്ല കുടിയാണ് മെയിന്‍; ഇന്ത്യന്‍ വിപണി കീഴടക്കി പാനീയങ്ങള്‍