
മുംബൈ: ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ താഴ്ന്നു. ഇന്നലെ വിപണിയിൽ സെൻസെക്സ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്ന് ആദ്യ വ്യാപാരത്തിൽ സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 100 പോയിന്റ് നഷ്ടത്തിൽ 61,858 ലെവലിലും നിഫ്റ്റി 40 പോയിന്റ് താഴ്ന്ന് 18,400 ലെവലിലും വ്യാപാരം ആരംഭിച്ചു
നിഫ്റ്റി മിഡ്‌കാപ്പ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.1 ശതമാനം വരെ ഇടിഞ്ഞു. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി ഫാർമ, നിഫ്റ്റി എഫ്എംസിജി സൂചികകൾ ഒഴികെ, എല്ലാ മേഖലകളും നഷ്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി സൂചികകൾ ഇടിഞ്ഞു.
വ്യക്തിഗത ഓഹരികളിൽ, പേടിഎമ്മിന്റെ ഓഹരികൾ 10 ശതമാനത്തിലധികം ഇടിഞ്ഞു. ബ്ലോക്ക് ഡീൽ വഴി എൻഎസ്ഇയിൽ ഏകദേശം 6 ശതമാനം ഇക്വിറ്റി കൈ മാറിയതിന് ശേഷമാണ് ഓഹരികൾ ഇടിഞ്ഞത്
81.30 എന്ന മുൻ ക്ലോസിനെതിരെ വ്യാഴാഴ്ച ഇന്ത്യൻ രൂപ 34 പൈസ താഴ്ന്ന് ഡോളറിന് 81.64 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
ഡീസലിന്റെ കയറ്റുമതി നിരക്ക് കുറയ്ക്കുന്നതിനിടയിൽ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ്‌ഫാൾ നികുതി സർക്കാർ വർദ്ധിപ്പിച്ചു. രണ്ടാഴ്ചയിലൊരിക്കലുള്ള വിൻഡ് ഫാൾ ടാക്‌സ് പരിഷ്‌ക്കരണത്തിൽ, ഡീസൽ കയറ്റുമതിയുടെ നിരക്ക് ലിറ്ററിന് 13 രൂപയിൽ നിന്ന് 10.5 രൂപയായി സർക്കാർ കുറച്ചു. ഡീസലിന്റെ ലെവിയിൽ ലിറ്ററിന് 1.50 രൂപയാക്കി. നവംബർ ഒന്നിന് നടന്ന അവസാന അവലോകനത്തിൽ ജെറ്റ് ഇന്ധനത്തിന്റെയോ എടിഎഫിന്റെയോ കയറ്റുമതി നികുതിയിൽ ലിറ്ററിന് 5 രൂപ നിശ്ചയിച്ചിരുന്നതിൽ മാറ്റം വരുത്തിയിട്ടില്ല.