നോട്ട് നിരോധനത്തിന് ശേഷം സംശയകരമായ ഇടപാടുകള്‍; 18 കമ്പനികള്‍ക്കെതിരെ അന്വേഷണം

Published : Dec 03, 2017, 05:28 PM ISTUpdated : Oct 04, 2018, 07:27 PM IST
നോട്ട് നിരോധനത്തിന് ശേഷം സംശയകരമായ ഇടപാടുകള്‍; 18 കമ്പനികള്‍ക്കെതിരെ അന്വേഷണം

Synopsis

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം വന്‍തുകയുടെ സംശയകരമായ ഇടപാടുകള്‍  നടത്തിയ 18 കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. കമ്പനികളുടെ മറവില്‍ നടന്ന കള്ളപ്പണ വിനിമയം സംബന്ധിച്ച് സീരിയസ് ഫ്രേഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസാണ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്തുന്നത്. 

ദീര്‍ഘനാളായി സാമ്പത്തിക ഇടപാടുകള്‍ നടത്താതിരുന്ന 2.24 ലക്ഷം കമ്പനികളുടെ രജിസ്‍ട്രേഷന്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ മൂന്ന് ലക്ഷത്തോളം ഡയറക്ടര്‍മാരെയും സര്‍ക്കാര്‍ അയോഗ്യരാക്കി. ഇതിന് പിന്നാലൊണ് കമ്പനികളുടെ ഇടപാടുകള്‍ കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം സൂക്ഷമമായി പരിശോധിക്കുന്നത്.  നേരത്തെ അംഗീകാരം റദ്ദാക്കപ്പെട്ട കടലാസ് കമ്പനികളില്‍ ചിലത് സംശയകരമായ വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ 17  കമ്പനികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.  നോട്ട് നിരോധന സമയത്ത് ഏകദേശം 50,000ഓളം കടലാസ് കമ്പനികളുടെ പേരില്‍ 17,000 കോടി രൂപയോളം ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയത്.  

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്