കണ്ണൂർ പാമ്പുരുത്തിയിലെ കള്ളവോട്ട്; ജില്ലാ കലക്ടർ തെളിവെടുപ്പ് തുടങ്ങി

Published : May 03, 2019, 12:08 PM ISTUpdated : May 03, 2019, 02:36 PM IST
കണ്ണൂർ പാമ്പുരുത്തിയിലെ കള്ളവോട്ട്; ജില്ലാ കലക്ടർ തെളിവെടുപ്പ് തുടങ്ങി

Synopsis

എന്നാൽ ലീഗ് പ്രവർത്തകർ ചെയ്തത് ഓപ്പൺ വോട്ടാണെന്നും കള്ളവോട്ടെന്ന ആരോപണം ശരിയല്ലെന്നുമാണ് ലീഗ് നേതൃത്വത്തിന്‍റെ നിലപാട്. 

കണ്ണൂർ: പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ ജില്ലാ കലക്ടർ തെളിവെടുപ്പ് തുടങ്ങി.. പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ 166ാം ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, എൽഡിഎഫ് പോളിംഗ് ഏജന്‍റുമാരായ മുഹമ്മദ് കുഞ്ഞി, സഹീർ എന്നിവർ കലക്ടർക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകി. 

ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെട്ടവരെ കലക്ടർ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും. പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്നാണ് എൽഡിഎഫിന്‍റെ പരാതി. ആരോപണം തെളിയാക്കാനായി ചില ദൃശ്യങ്ങളും എൽഡിഎഫ് പുറത്തിവിട്ടിരുന്നു.

എന്നാൽ ലീഗ് പ്രവർത്തകർ ചെയ്തത് ഓപ്പൺ വോട്ടാണെന്നും കള്ളവോട്ടെന്ന ആരോപണം ശരിയല്ലെന്നുമാണ് ലീഗ് നേതൃത്വത്തിന്‍റെ നിലപാട്. വിദേശത്താണെന്ന് എൽഡിഎഫ് ആരോപിച്ച 28 പേരിൽ മൂന്ന് പേരെ ലീഗ് ഇന്നലെ പത്രസമ്മേളനത്തിൽ ഹാജരാക്കിയിരുന്നു.

ആരോപണവിധേയരായവരിൽ രണ്ടു പേർ വോട്ട് ചെയ്ത ശേഷം വിദേശത്തേക്ക് മടങ്ങിയെന്നും ബാക്കിയുള്ളവരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ലീഗ് പത്ര സമ്മേളനത്തിൽ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?