'താമരയ്‌ക്ക്‌ കുത്താന്‍ അയാള്‍ പറഞ്ഞു, പറ്റില്ലെന്ന്‌ ഞാനും'; വിവാദ വീഡിയോയെക്കുറിച്ച്‌ ഫരീദാബാദിലെ വീട്ടമ്മ

Published : May 14, 2019, 09:37 AM ISTUpdated : May 14, 2019, 10:13 AM IST
'താമരയ്‌ക്ക്‌ കുത്താന്‍ അയാള്‍ പറഞ്ഞു, പറ്റില്ലെന്ന്‌ ഞാനും'; വിവാദ വീഡിയോയെക്കുറിച്ച്‌ ഫരീദാബാദിലെ വീട്ടമ്മ

Synopsis

ഫരീദാബാദിലെ പോളിംഗ്‌ ബൂത്തില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെ പോളിംഗ്‌ ഏജന്റിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.

ഫരീദാബാദ്‌: വോട്ട്‌ ചെയ്യാനെത്തിയ സ്‌ത്രീകളെ പോളിംഗ്‌ ഏജന്റ്‌ സ്വാധിനിക്കാന്‍ ശ്രമിച്ചത്‌ ബിജെപിക്ക്‌ വേണ്ടിയെന്ന്‌ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. വോട്ടിംഗ്‌ മെഷീന്‌ സമീപത്തെത്തി താമരയ്‌ക്ക്‌ കുത്താനാണ്‌ അയാള്‍ പറഞ്ഞതെന്ന്‌ വീട്ടമ്മ പറഞ്ഞു. ഫരീദാബാദിലെ പോളിംഗ്‌ ബൂത്തില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെ പോളിംഗ്‌ ഏജന്റിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.

Read Also :സ്‌ത്രീകളുടെ വോട്ട്‌ ചെയ്യുന്നത്‌ പോളിംഗ്‌ ഏജന്റ്‌; വീഡിയോ പുറത്ത്‌, പിന്നാലെ അറസ്റ്റ്‌

ഫരീദാബാദിലെ അസവോതി സ്വദേശിയായ ഗിരിരാജ്‌ സിംഗിനെയാണ്‌ കഴിഞ്ഞ ദിവസം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടു. വോട്ടിംഗ്‌ ക്രമക്കേട്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ആ ബൂത്തില്‍ റീപോളിംഗ്‌ നടത്താനും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീരുമാനിച്ചു. ബൂത്തിലുണ്ടായിരുന്ന പോളിംഗ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ബിജെപിക്ക്‌ വോട്ട്‌ ചെയ്യാനാണ്‌ ഗിരിരാജ്‌ സിംഗ്‌ തങ്ങളോട്‌ ആവശ്യപ്പെട്ടതെന്ന്‌ വീട്ടമ്മയായ ശോഭ വെളിപ്പെടുത്തിയിരിക്കുന്നത്‌.

"ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരിന്‌ നേരെ താമരച്ചിഹ്നത്തിനടുത്തുള്ള ബട്ടണില്‍ പ്രസ്‌ ചെയ്യാനാണ്‌ അയാള്‍ പറഞ്ഞത്‌. വോട്ട്‌ ആര്‍ക്ക്‌ ചെയ്യണമെന്നത്‌ എന്റെ തീരുമാനമാണെന്ന്‌ ഞാന്‍ അയാളോട്‌ പറഞ്ഞു." ശോഭ എന്‍ഡിടിവിയോട്‌ വെളിപ്പെടുത്തി.

എന്നാല്‍, നിരക്ഷരരായ സ്‌ത്രീകളെ വോട്ട്‌ ചെയ്യാന്‍ സഹായിക്കുകയായിരുന്നു താന്‍ എന്നാണ്‌ ഗിരിരാജ്‌ സിംഗിന്റെ ന്യായീകരണം. 28 സ്ഥാനാര്‍ത്ഥികള്‍ ഉള്ളതിനാല്‍ രണ്ട്‌ മെഷീനുകള്‍ കൗണ്ടറിലഉണ്ടായിരുന്നു. വിദ്യാഭ്യാസമില്ലാത്ത സ്‌ത്രീകള്‍ക്ക്‌ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന്‌ വിചാരിച്ചാണ്‌ താന്‍ സഹായിക്കാന്‍ ചെന്നതെന്നും അയാള്‍ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?