വോട്ടെടുപ്പിനിടെ ബംഗാളിൽ അക്രമം, ബൂത്തിന് നേരെ ബോംബേറ്; തൃണമൂലിനെ പഴിച്ച് ബിജെപി

By Web TeamFirst Published May 6, 2019, 10:03 AM IST
Highlights

സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി അര്‍ജുന്‍ സിങ്ങിന് പരുക്കേറ്റു. അക്രമണത്തിനുപിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ സംഘര്‍ഷം. ബാരക്പുരില്‍ പോളിങ് ബൂത്തിനുനേരെ ബോംബേറുണ്ടായി. സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി അര്‍ജുന്‍ സിങ്ങിന് പരുക്കേറ്റു. അക്രമണത്തിനുപിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അര്‍ജുന്‍ സിങ് സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. 

West Bengal: Arjun Singh, BJP candidate from Barrackpore alleges that he was attacked by TMC workers, says,"I was attacked by TMC goons who have been brought from outside. Those people were scaring away our voters. I am injured." pic.twitter.com/lWXY3mbbZZ

— ANI (@ANI)
click me!