LIC IPO : എൽഐസി ഐപിഒ: രണ്ടാം ദിനം 75 ശതമാനം കടന്ന് സബ്‌സ്‌ക്രിപ്‌ഷൻ

Published : May 05, 2022, 12:10 PM ISTUpdated : May 05, 2022, 12:18 PM IST
LIC IPO : എൽഐസി ഐപിഒ:  രണ്ടാം ദിനം 75 ശതമാനം കടന്ന് സബ്‌സ്‌ക്രിപ്‌ഷൻ

Synopsis

മികച്ച പ്രതികരണമാണ് രാജ്യത്തെ ഏറ്റവും വലിയ ഐപിഒക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ ഐപിഒ ആരംഭിച്ച് ആദ്യ ദിവസം തന്നെ 63 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ നടന്നു കഴിഞ്ഞു. 

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (Life Insurance Corporation of India) പ്രാരംഭ ഓഹരി വില്പന (Initial public offering) രണ്ടാം നാളിലേക്ക് കടന്നു. രണ്ടാം ദിവസത്തിലേക്ക് എത്തിയപ്പോൾ 75 ശതമാനം ഓഹരികളും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്.  മികച്ച പ്രതികരണമാണ് രാജ്യത്തെ ഏറ്റവും വലിയ ഐപിഒക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ ഐപിഒ ആരംഭിച്ച് ആദ്യ ദിവസം തന്നെ 63 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ നടന്നു കഴിഞ്ഞു. ഇന്നലെ ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഏകദേശം 27 ശതമാനം ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ജീവനക്കാരും പോളിസി ഉടമകളും ഒപ്പം റീട്ടെയിൽ നിക്ഷേപകരും സബ്‌സ്‌ക്രിപ്‌ഷൻ നടത്തുന്നുണ്ട്. 

എൽഐസിയുടെ (LIC) 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ  21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് നടന്നുകൊണ്ടിരിക്കുന്നത്.  ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. എൽഐസിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിച്ചിരുന്നു. തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിൽ നിന്നാണ്. 

നിക്ഷേപകർക്കായി ഇപ്പോൾ തുറന്നിരിക്കുന്ന എൽഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) മെയ് 9 ന് അവസാനിക്കും. എൽഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.  എന്നാൽ പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ് എൽഐസി  വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫർ ഫോർ സെയിൽ (OFS) വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വിൽപ്പന. മെയ് 17ന് ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. വലിപ്പം കുറച്ചെങ്കിലും, എൽഐസിയുടെ ഐപിഒ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കും, 2021 നവംബറിൽ പേടിഎം നടത്തിയ 18,300 കോടി രൂപയുടെ ഐപിഒയെ മറികടക്കും. 

PREV
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്