റെയിൽവേയുടെ ഭൂമി ദീർഘകാല പാട്ടത്തിന് നൽകുന്ന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Published : Sep 07, 2022, 05:19 PM ISTUpdated : Sep 07, 2022, 05:20 PM IST
റെയിൽവേയുടെ ഭൂമി ദീർഘകാല പാട്ടത്തിന് നൽകുന്ന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Synopsis

125,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ നയം റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നൽകുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ഇതിലൂടെ  പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലൂടെ മുന്നോട്ട് പോകും 

ദില്ലി: പിഎം ഗതി ശക്തി പ്രോഗ്രാമിനായി റെയിൽവേ ഭൂമി ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകുന്നതിനുള്ള നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.  പിഎം ഗതി ശക്തി പ്രോഗ്രാമിലൂടെ നിലവിൽ അഞ്ച് വർഷത്തേക്കാണ് പാട്ടത്തിന് നൽകിയിരിക്കുന്നത്. 

Read Also: കോർപ്പറേറ്റ് ഭീമനെ നയിക്കുന്ന ഈ ഇന്ത്യൻ വംശജന്റെ ശമ്പളം ഇതാണ്

ഇത് അഞ്ച് വർഷത്തിൽ നിന്നും 35 വർഷം വരെ പാട്ടത്തിന് നൽകുന്ന രീതിയിൽ ദീർഘ കാലത്തേക്ക് നൽകാൻ പുതിയ നയം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ  പറഞ്ഞു. ഏകദേശം 125,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ നയം റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നൽകുമെന്നും അഞ്ച് വർഷത്തിനുള്ളിൽ 300 കാർഗോ ടെർമിനലുകൾ വികസിപ്പിക്കുമെന്നും താക്കൂർ വ്യക്തമാക്കി..

കാർഗോ ടെർമിനലുകൾ സ്ഥാപിക്കുന്നതിന് ഭൂമി പാട്ടത്തിനെടുക്കുന്നതിനു പുറമേ, പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലൂടെ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും ഈ ഭൂമി  ഉപയോഗിക്കുമെന്ന് താക്കൂർ പറഞ്ഞു. ഇതിന് പുറമെ സോളാർ പ്ലാന്റുകളും ഉണ്ടാകും

Read Also: ചാർജറില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് പിഴ ചുമത്തി ഈ രാജ്യം

പാട്ടത്തിനു നല്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ വിപണി വിലയുടെ 1.5 ശതമാനം നിരക്കിൽ 35 വർഷം വരെ പുതിയ പങ്കാളികൾക്ക് ഭൂമി പാട്ടത്തിന് നൽകുമെന്ന് താക്കൂർ അറിയിച്ചു. സുതാര്യമായ ബിഡ്ഡിംഗ് സംവിധാനത്തിലൂടെ നിലവിലുള്ള പങ്കാളികൾക്ക് ഈ പദ്ധതിയിൽ പങ്കെടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പദ്ധതി ഏകദേശം 1.2 ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും ഇന്ത്യൻ റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നൽകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.  രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി 2022 ൽ  തുടക്കമിട്ട പദ്ധതിയാണ് പിഎം ഗതിശക്തി. റെയിൽവേ, റോഡ്, ജല  ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ ലക്ഷ്യം. 

PREV
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി