1,72,80,000 രൂപ പിഴ അടയ്ക്കണം, എസ്ബിഐയ്ക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക്

Published : May 10, 2025, 12:37 PM IST
1,72,80,000 രൂപ പിഴ അടയ്ക്കണം, എസ്ബിഐയ്ക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക്

Synopsis

ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ രണ്ട് ബാങ്കുകളും പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് പിഴ

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ജന സ്മോൾ ഫിനാൻസ് ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ രണ്ട് ബാങ്കുകളും പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. വായ്പ. മുൻകൂർ വായ്പ എന്നിവ നൽകുന്നതിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതിരിക്കുക, ഉപഭോക്തൃ സംരക്ഷണ വിഭാ​ഗത്തിൽ അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ ഉപഭോക്താക്കളുടെ ബാധ്യത പരിമിതപ്പെടുത്തലിൽ പരാജയപ്പെട്ടത്, കറന്റ് അക്കൗണ്ടുകൾ തുറക്കുന്നതിലെ വീഴ്ചകൾ എന്നിവ കാരണമാണ് എസ്‌ബി‌ഐക്ക് പിഴ ചുമത്തിയത്. 1,72,80,000 രൂപയാണ് പിഴ. 

അതേസമയം, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ ലംഘിച്ചതിനാണ്  ജന സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തിയത്. ഒരു കോടി രൂപയാണ് പിഴയായി ജന സ്മോൾ ഫിനാൻസ് ബാങ്ക് കെട്ടിവെക്കേണ്ടത്. രണ്ട് സാഹചര്യങ്ങളിലും, ഈ രണ്ട് ബാങ്കുകളും നേരിട്ട നടപടി ആർബിഐയുടെ നിർദേശങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും  ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഇത് ബാധിക്കുന്നില്ല എന്ന് ആർ‌ബി‌ഐ വ്യക്തമാക്കിട്ടുണ്ട്. 

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് ആർബിഐയാണ്. അതിൽ രൂപയുടെ വിനിമയങ്ങൾ കൈകാര്യം ചെയ്യുന്നതും ജ്യത്തിന്റെ പ്രധാന പണമടയ്ക്കൽ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതും അതിന്റെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ആർബിഐ പ്രധാനമായി പ്രവർത്തിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ