വായ്പയെടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, പലിശ വീണ്ടും കുറച്ചേക്കും!

Published : Sep 17, 2025, 03:08 PM IST
RBI new rule minors

Synopsis

ഒക്ടോബറിലും ഡിസംബറിലുമായി നടക്കുന്ന രണ്ട് അവലോകന യോഗങ്ങളിലായി ആര്‍ബിഐ 0.25% വീതം പലിശനിരക്ക് കുറച്ചേക്കാം.

ക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതും ചരക്ക് സേവന നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കാരണം രാജ്യത്തെ പണപ്പെരുപ്പം വരും മാസങ്ങളില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. ഇത് റിസര്‍വ് ബാങ്കിന് ഈ വര്‍ഷം അവസാനത്തോടെ പലിശനിരക്ക് 0.5% വരെ കുറയ്ക്കാന്‍ അവസരം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം അനുസരിച്ച്, 2026 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ശരാശരി 2.4% ആയിരിക്കും. ഇത് ആര്‍ബിഐയുടെ 4% ലക്ഷ്യത്തിന് വളരെ താഴെയാണ്. ഈ സാഹചര്യത്തില്‍, ഒക്ടോബറിലും ഡിസംബറിലുമായി നടക്കുന്ന രണ്ട് അവലോകന യോഗങ്ങളിലായി ആര്‍ബിഐ 0.25% വീതം പലിശനിരക്ക് കുറച്ചേക്കാം.

പണപ്പെരുപ്പം കുറയ്ക്കുന്ന പ്രധാന ഘടകങ്ങള്‍:

റിപ്പോര്‍ട്ട് അനുസരിച്ച്, പ്രധാനമായും മൂന്ന് ഘടകങ്ങളാണ് രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നത്:

  • ഭക്ഷ്യവസ്തുക്കളുടെ വിലക്കുറവ്.
  • ജിഎസ്ടി നിരക്കുകള്‍ കുറച്ചത്.
  • വ്യവസായങ്ങളുടെ ഉത്പാദനച്ചെലവ് കുറഞ്ഞത്.

കുറഞ്ഞ ഭക്ഷ്യവില, ചരക്ക് സേവന നികുതി നിരക്കുകളിലെ കുറവ്, എന്നിവ കാരണം പണപ്പെരുപ്പം കുറയുന്നത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏഴ് മാസമായി രാജ്യത്തെ മൊത്തം പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ 4% എന്ന ലക്ഷ്യത്തേക്കാള്‍ താഴെയാണ്. ഇതിന് പ്രധാന കാരണം ഭക്ഷ്യവിലയിലെ കുറവാണ്. പണപ്പെരുപ്പം കുറയുന്ന പ്രവണത കൂടുതല്‍ കാലം തുടരുകയാണെങ്കില്‍, വീണ്ടും പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഭക്ഷ്യ-ഇന്ധനവിലകള്‍ ഒഴിവാക്കിയുള്ള കോര്‍ ഇന്‍ഫ്‌ലേഷന്‍ കഴിഞ്ഞ 22 മാസമായി 4 ശതമാനത്തില്‍ താഴെയും 3.1 ശതമാനം എന്ന നിലയില്‍ സ്ഥിരതയോടെ തുടരുകയുമാണ്. ഇത് സമ്പദ്വ്യവസ്ഥയിലെ പൊതുവായ വിലക്കയറ്റ സമ്മര്‍ദ്ദം കുറയുന്നതായി സൂചിപ്പിക്കുന്നു.

എന്നാൽ, ചില ബാഹ്യ വെല്ലുവിളികളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ദുര്‍ബലമായ ആഗോള ഡിമാന്‍ഡ്, അമേരിക്കയുമായുള്ള താരിഫ് തര്‍ക്കങ്ങള്‍, വ്യാപാര-മൂലധന വരവിെ ബാധിക്കുന്ന ഘടകങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കുറഞ്ഞ പരോക്ഷ നികുതികള്‍ ആഭ്യന്തര ഡിമാന്റ് കൂട്ടാന്‍ സാധ്യതയുണ്ടെങ്കിലും, കയറ്റുമതിയിലെ ഇടിവ് ഗുണകരമായിരിക്കില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യു.എസ്സുമായുള്ള വ്യാപാര ചര്‍ച്ചകളുടെ ഫലങ്ങളും പ്രതികൂല താരിഫുകളും ഈ ദുര്‍ബലാവസ്ഥയ്ക്ക് കാരണമായേക്കാം.

PREV
Read more Articles on
click me!

Recommended Stories

പണം നൽകാൻ ജപ്പാൻ ബാങ്കുകൾ, ഇന്ത്യയിൽ ഗ്രീൻ കോറിഡോർ പദ്ധതിയുമായി അദാനി
'ഇനി കാര്യമായ മാറ്റങ്ങളുണ്ടാകില്ല', ആർബിഐ പലിശനിരക്ക് കുറയ്ക്കുന്നത് അവസാനിപ്പിച്ചെന്ന റിപ്പോർട്ടുമായി ബാങ്ക് ഓഫ് ബറോഡ;