6000 സ്ക്വയർ ഫീറ്റില്‍ അത്യാഡംബര ഫ്ലാറ്റ്; വാടകയ്ക്ക് കഴിഞ്ഞ 98 കോടിയുടെ വസതി സ്വന്തമാക്കി ടാറ്റ ചെയർമാൻ

Published : May 08, 2022, 11:01 PM IST
6000 സ്ക്വയർ ഫീറ്റില്‍ അത്യാഡംബര ഫ്ലാറ്റ്; വാടകയ്ക്ക് കഴിഞ്ഞ 98 കോടിയുടെ വസതി സ്വന്തമാക്കി ടാറ്റ ചെയർമാൻ

Synopsis

പ്രതിമാസം 20 ലക്ഷം രൂപയായിരുന്നു ഇത്രനാളും ഈ വീടിനായി വാടക നൽകിയിരുന്നത്. 2017 ഫെബ്രുവരി 12ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ ആയി ചുമതലയേറ്റ ശേഷമാണ് ചന്ദ്രശേഖരൻ കുടുംബവും ഈ ഫ്ലാറ്റിലേക്ക് താമസം മാറിയത്

മുംബൈ: കഴിഞ്ഞ അഞ്ചുവർഷക്കാലം ലീസിന് വീട് എടുത്തു കഴിഞ്ഞ ടാറ്റാ സൺസ് ചെയർമാൻ (Tata Sons Chairman) എൻ ചന്ദ്രശേഖരൻ (N Chandrasekaran) സ്വന്തം പേരിൽ വീട് ( luxury duplex home) വാങ്ങി. 98 കോടി രൂപയാണ് മുംബൈ പെടാർ റോഡിലെ അത്യാഡംബര ഫ്ലാറ്റിനായി അദ്ദേഹം ചെലവാക്കിയത്. ദക്ഷിണ മുംബൈയിലെ ജസ്ലോക് ആശുപത്രിക്ക് സമീപത്തെ 28 നില കെട്ടിടത്തിലാണ് ഈ വീട്. 6000 ചതുരശ്ര അടി വിസ്തൃതി ഉള്ളതാണ് ഈ ഫ്ലാറ്റ്. കഴിഞ്ഞ അഞ്ചു വർഷമായി ഇതേ ഫ്ലാറ്റിൽ ലീസിന് കഴിയുകയായിരുന്നു എൻ ചന്ദ്രശേഖരനും കുടുംബവും.

പ്രതിമാസം 20 ലക്ഷം രൂപയായിരുന്നു ഇത്രനാളും ഈ വീടിനായി വാടക നൽകിയിരുന്നത്. 2017 ഫെബ്രുവരി 12ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ ആയി ചുമതലയേറ്റ ശേഷമാണ് ചന്ദ്രശേഖരൻ കുടുംബവും ഈ ഫ്ലാറ്റിലേക്ക് താമസം മാറിയത്. മൂന്നു ദിവസം മുൻപാണ് ഇതുമായി ബന്ധപ്പെട്ട കരാറിൽ എൻ ചന്ദ്രശേഖരൻ ഒപ്പുവച്ചത്.

സ്ക്വയർ ഫീറ്റിന് 1.6 ലക്ഷം രൂപയായിരുന്നു വില. ബിൽഡർ സമീർ ബോജ്വാനിയുടെ ഉടമസ്ഥതയിലുള്ള ജിവേഷ് ഡെവലപ്പേർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നാണ് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ ഈ ഫ്ലാറ്റ് വാങ്ങിയത്. മൂന്നുമാസം മുൻപാണ് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് എൻ ചന്ദ്രശേഖരന്‍റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി കമ്പനി നീട്ടിയത്. 2021 സാമ്പത്തിക വർഷത്തിൽ പ്രതിവർഷം 91 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.

ജീവനക്കാരുടെ മക്കള്‍ക്ക് 700 കോടി രൂപയോളം മാറ്റിവെച്ച് ഈ കമ്പനി സിഇഒ

ഡെലിവറി ജീവനക്കാരുടെ (Delivery partners) കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോയുടെ (Zomato) സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ കീഴിൽ ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 90 മില്യൺ ഡോളർ അതായത് ഏകദേശം 700 കോടി  രൂപയാണ് നല്‍കുക. എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ ( ESOPs) പ്രകാരം കൈവശമുള്ള ഓഹരികളിൽ നിന്നാണ് പണം സമാഹരിക്കുന്നത്.

കഴിഞ്ഞ മാസത്തെ ശരാശരി ഓഹരി വില അനുസരിച്ച് ഏകദേശം 700 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് ദീപീന്ദറിൻെറ ഇഎസ്ഒപികള്‍. ഈ ഇഎസ്ഒപികളിൽ നിന്നുള്ള എല്ലാ വരുമാനവും സൊമാറ്റോ ഫ്യൂച്ചർ ഫൗണ്ടേഷനിലേക്ക് (Zomato Future Foundation) സംഭാവന ചെയ്യുകയാണെന്ന് ദീപീന്ദർ അറിയിച്ചിട്ടുണ്ട്. എല്ലാ സോമറ്റോ ഡെലിവറി പാർട്ണർമാരുടെയും കുട്ടികൾക്ക് പ്രതിവർഷം 50,000 രൂപ വരെ വിദ്യാഭ്യാസ ധനസഹായം നൽകും. സോമറ്റോയിൽ  10 വർഷം പൂർത്തിയാക്കിയാൽ  ഡെലിവറി പാർട്ണറുടെ കുട്ടികള്‍ക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കുമെന്ന് സൊമാറ്റോ അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക തുക നീക്കിവെക്കും. ഡെലിവറി പാർട്ണറുടെ പെണ്‍കുട്ടികള്‍ 12-ാം ക്ലാസും ബിരുദവും പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേക പ്രൈസ് മണി അവതരിപ്പിക്കുമെന്നും സൊമാറ്റോ അറിയിച്ചു. മാത്രമല്ല ഉയര്‍ന്ന പഠനനിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്കായി ഈ പരിധിക്ക് മുകളില്‍ ധനസഹായം നല്‍കുമെന്നും കമ്പനി അറിയിച്ചു. ജോലിയിലായിരിക്കെ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ പോലുള്ള നിർഭാഗ്യകരമായ സാഹചര്യങ്ങൾ നേരിടുന്ന കുടുംബങ്ങൾക്ക് സേവന കാലാവധി പരിഗണിക്കാതെ വിദ്യാഭ്യാസ, ഉപജീവന സഹായം നൽകുമെന്ന് ദീപീന്ദർ അറിയിച്ചു. 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ